Friday, July 24, 2009

ശരകൂടം

അകലെയകലെ ഒരു
ഭൂഖണ്ഡത്തില്‍ നിന്നു
ഒരു സമുദ്രവും രണ്ടു കടലും
ഹിമശൈലവും താണ്ടി

ഉദ്യാനനഗരിയിലെ
മാമ്പൂക്കള്‍ കരിയിച്ച്
പൂക്കള്‍ കരിയിച്ച്
സ്വപനങ്ങള്‍ കരിയിച്ച്
ദൈവത്തിന്‍ടെ സ്വന്തം
ഭൂമിയുടെ ചന്ദനചാര്‍തതില്‍
കരിമഷിയെഴുതി
അരൂപിയായി, അതിരുകളില്‍
തീമണല്‍ തൂവി
മുറിവുകളില്‍
ആഗ്നേയശസ്ത്രമെയത്
സൂര്യമുഖമുണര്‍ന്നു ...
ശരകൂടത്തില്‍
ശ്വാസനിശ്വാസങ്ങളില്ലാതെ
ഒരു വര്‍ത്തമാനകാലം..
പ്രവചനാതാതീമായ വിധി
ശരകൂടത്തിനരികില്‍
മാമ്പൂക്കള്‍ വിരിയുന്ന
പുലരിയെ കാത്തിരുന്നു

Friday, July 17, 2009

സാമ്രാജ്യം

മരുഭൂമിയിലെ മണല്‍ചൂടില്‍
ഒരു പ്രവാചകനെയോ
പ്രകീര്‍ത്തനമോ തേടിയല്ല
ഭൂമിയൊടൊപ്പം നടന്നത്,
ഒരു മനുഷ്യനെ തേടി
നടന്ന കടലോരങ്ങളില്‍
മുഖമൂടികള്‍ വന്നു നിറഞ്ഞു,
അവിടെ മനുഷ്യര്‍ക്കു
മുഖമീല്ലായിരുന്നു
ഒടുവില്‍ അവര്‍ പാടി
ഇതു മുഖം മൂടികളുടെ രാജ്യം
ഒരു മുഖപടവുമായ് വരിക
കാര്‍മേഘമുഖപട്വുമായ് വരിക
മനസ്സിനു മൂടുപടമിട്ട്
ആത്മാവ് തീറെഴുതി
ഈ ലോകത്തേക്കു വരിക
ഇതു പ്രവാചകരുടെ,
അലംഘനീയപ്രവചനങ്ങളുടെ
സാമ്രാജ്യം
രാജവീഥികളില്‍ സ്വാഗതമരുളാന്‍
പുതിയ മുഖം മൂടികളുണ്ടാകും
എവിടെ എന്റെ മുഖപടം?

Thursday, July 16, 2009

നിഴല്‍

പിന്നാലെ വരുന്നു ചുറ്റുമതിലും
കടന്നു വേലിയേറി ഒരു നിഴല്‍....
അരയാലിന്‍ വേരില്‍ ചുറ്റി
അരളിപ്പൂ വിരിയും അതിരുകളില്‍
നിശ്ശബ്ദം ആ നിഴല്‍ അമ്പലമുറ്റം
വരെ വന്നു പിന്നിലൊളിച്ചു കളിക്കുന്നു
നിഴല്‍പാടിന്‍ടെ രഹസ്യപാദമുദ്രകള്‍ തേടി
പോയ ഒരു കാറ്റ് മണലാരണ്യവും,
കടലോരവും കടന്നു
ഒടുവില്‍ തളര്‍ന്നുറങ്ങി
നിലവൊഴുകിയ രാത്രിയില്‍
കടലിലെ തിരകളില്‍
മറഞ്ഞിരുന്നു ആ നിഴല്‍,
പൌര്‍ണമി തിങ്കളോടു
യുദ്ധം ചെയതു ആ നിഴല്‍
പ്രകാശവലയങ്ങളുടച്ച്
വീണ്‍ടും പുലര്‍കാലത്തില്‍
ആ നിഴല്‍ പിന്നാലെ വരുന്നു
ഒരു നിശ്ശബ്ദ സുപ്രാഭതഗീതം പോലെ.....

Tuesday, July 14, 2009

ആകാശവാതില്‍

ആകാശജാലകം തുറന്നു വന്ന
ആദ്യ നക്ഷത്രമിഴിയില്‍,
തീപന്തമായെരിഞ്ഞു
ഒരു മേഘഗര്‍ജനം.
ആകാശവീഥികള്‍
ശൂന്യമായിരുന്നു
ഇരുള്‍ മൂടിയ സന്ധ്യയും
ഉണര്‍ന്നു വന്ന രാത്രിയും
തപസ്സിലൊതുങ്ങിയ
മൌനവും
അടിവേരറ്റ വൃക്ഷശാഖയില്‍
വ്യസനമാചരിച്ചു.
കായല്‍കാറ്റില്‍
തണുപ്പുണര്‍ന്നപ്പോള്‍
രാപ്പാടികള്‍ പാടാന്‍ ഒരു
പാട്ട് തേടി.

ആകാശമാര്‍ഗത്തില്‍ അഗ്നിപടര്‍ത്തി
മേഘങ്ങള്‍ രുദ്ര നൃത്തമാടി
ആകാശവാതില്‍ താഴിട്ടു പൂട്ടി
നക്ഷത്രങ്ങങ്ങളുറങ്ങി....


Friday, July 10, 2009

സൗഹൃദം
(പഴയ ഒരു കോളേജ് കവിത)

വഴിയരികിലെ തണല്‍മരചോട്ടില്‍
സൗഹൃദ ചിരിതൂകിയോര്‍
നമ്മളൊരു വെള്ളിമേഘ ചിറകിലിരുന്നു
വെറുതെ സ്വകാര്യം പറഞ്ഞവര്‍
കാലം തന്ന കടംകഥകളാകെ
കാണാതിരുന്നു പഠിച്ചവര്‍
കളിവീടു പണിതവര്‍,
പുഴയീലിറങ്ങിയാമ്പല്‍
പൂവെടുത്തവര്‍
മഴമേഘ ചിറകില്‍ പറന്നു
മഴവില്ലു നെയ്തവര്‍
അരയാല്‍ചുവട്ടില്‍
ത്രിസന്ധ്യ നേദിച്ചവര്‍
കളിവിളക്കിന്‍ മുന്നില്‍
കഥകളി കണ്ടവര്‍‍

കിളിക്കൂടുകള്‍ മരച്ചില്ലയില്‍
തേടിയോര്‍
കുയിലുകള്‍ പാടുന്നതും
കേട്ടിരുന്നവര്‍..
ഒടുവിലൊരുനാള്‍.....
ഒരു നാളിലൊരുനാളില്‍
മരവിച്ച മനസ്സുമായ്
ഒരു വാകപൂമരച്ചോട്ടില്‍
നില്‍ക്കുന്ന നിന്‍

ഹൃദയത്തിലിനിയെന്തു
ബാക്കിയുണ്‍ട്......
പകരമായൊരു
ബാല്യകാലത്തിന്‍
സ്മരണകളെടുക്കുക....
അരയാലില്‍ തണലിലൊളിപ്പിച്ച
സൗഹൃദവും........









Thursday, July 9, 2009

നീര്‍മേഘം

ആകാശത്തിനരികില്‍
മേഘമാര്‍ഗത്തിലേക്കുയര്‍ന്ന
ഒരു കൊടുമുടിയില്‍ തട്ടി
ഒരു നീര്‍മേഘം മഴയായി,
പേമാരിയായ് ഭൂമിയിലെത്തി
ഒരു കുടയിലൊതുങ്ങാതെ
തടാകത്തിലൊതുങ്ങാതെ
പുഴയിലൊതുങ്ങാതെ
മഴ പെയ്തു
ഒടുവില്‍ കാല്‍കീഴിലെ
മണ്ണൊഴുകി മഴയൊടൊപ്പം....
അതു തേടി ഒരു
കടല്‍ തീരം വരെ
കാറ്റും പോയി
അവിടെ മഴ പെയ്തു
തോര്‍ന്നു
ഒരു മഴയുടെ
അന്ത്യം
ഒരു നീര്‍മേഘയാത്രയുടെ
അന്ത്യം
വിളക്ക്

ഉണരാന്‍ വൈകി നാലുമണിപൂക്കള്‍
എന്നും ഉറങ്ങിയുറങ്ങി മതിവരാത്ത പോല്‍,
ഉണരാന്‍ വൈകും വിളക്കു പോല്‍
വെളിച്ചം തേടും രാത്രി പോല്‍
നക്ഷത്രങ്ങളുറങ്ങും അമാവാസി പോല്‍,
വിളക്കു കെടുതതിയാ പശ്ചിമാംബരം
വീണ്ടും, ഇരുട്ടിലെഴുതുന്നു
നിഴലിന്‍ കാവ്യാക്ഷരം
ആവര്‍ത്തന വിരസമാകും
ഭൂതകാലത്തിന്‍‍ കാവ്യാക്ഷരം
,
ഗ്രീഷ്മത്തിന്‍ പ്രഭാതമേ
പുനര്‍ജനീക്കാനൊരു
പുതിയ കാവ്യാക്ഷരമെനിക്കു തരിക
ഉണര്‍ന്നു വരിക, കൈയില്‍
വിളക്കുമായ് വരിക
ഉറങ്ങട്ടെ നാലുമണിപൂക്കള്‍
ഉദയം കിഴക്കിന്‍ടെ സ്വന്തം...

Sunday, July 5, 2009

ഉപജീവന മാര്‍ഗം


ഇന്‍ഡ്യയുടെ രൂപരേഖയും

സമയസൂചികളും...,
അയാള്‍ രാജാവായിരുന്നു
ആ നേര്‍ത്ത സമയരേഖയില്‍
അവിടെയിരുന്നു അയാള്‍
കഥയെഴുതി,
കഥകള്‍ക്കു വേണ്ടി...
ജീവന്‍ തുടിക്കുന്ന
കഥകള്‍ക്കു വേണ്ടി
സുഹ്രുദ് വലയങ്ങളില്‍
സൂക്ഷ്മ ദര്‍ശിനികള്‍‍‍
രഹസ്യമായി എയ്തു,
കഥ പൂര്‍ണമാകാന്‍
അയാള്‍ സ്നേഹമഭിനയിച്ചു
പലരെയും വലയിലാക്കി
പിന്നെ സമയരേഖയുടെ
സൂചിമുനയില്‍ കുടുക്കി...
രക്തം ചിന്തുന്ന കൈകളില്‍
വില കൊടുത്തു വാങ്ങിയവര്‍
അയാളുടെ സമയ സൂചികള്‍
മുന്നോട്ടു നീക്കി

അയാള്‍ കഥയെഴുതുന്നു....
സമയ സൂചികള്‍ വീഴ്ത്തിയ
നിരപരാധികളുടെ ജീവ കഥ...
ഉപജീവന മാര്‍ഗം....


Friday, July 3, 2009

ഭൈരവി

കൈലാസ സാനുവില്‍
ഹിമ ബിന്ദുവില്‍ നിന്നും
ഭൈരവിയുണര്‍ന്നു വരും...
ആനന്ദ ഭൈരവിയുമുണരും
ആദിമധ്യാന്തങ്ങളാകും
ആരോഹണങ്ങളില്‍,
അവരോഹണങ്ങളില്‍
തുടിയിടും ശിവജടയില്‍
നിന്നും അമ്രുതമയിയായ്
ഗം‌ഗയൊഴുകും
രുദ്രാക്ഷ്മെണ്ണുന്ന
വിണ്‍താരകങ്ങളില്‍
മന്ത്രമായ് വന്നുദിക്കും
ശിരസ്സിലെ ചന്ദ്രബിംബം
ഒരു സത്യമായി
വന്നാകാശ സീമയില്‍
നടനം തുടങ്ങും
ചിദംബരരഹസ്യം,
അതിലുടെയൊഴുകും
ആനന്ദ ഭൈരവിയും
അമ്രുതകലശത്തില്‍
വര്‍ഷിണിയും,
അതിലഗ്നിയലിയും
ശിലകളുമലിയും
കൈലാസശിരസ്സില്‍
ഹിമബിന്ദുവില്‍ നിന്നും
ചിദാനാന്ദ സത്യമുണരും
ഭൈരവിയായ്..
ആനന്ദഭൈരവിയായ്..