ആ നിറമവരുടെ നിറം
വന്യലോകത്തിൻ മഷിചെപ്പിലുറങ്ങും
നിറം, രാസവസ്തുക്കളെല്ലാം ചേർന്നു
വിലകെട്ടൊരു നിറം
ആ നിറമവരുടെ നിറം, വന്യലോകത്തിൻ
ഹൃദയത്തിൽ പടരും നീലം
കൈയിലേറ്റാനാവാത്ത നിറം
തൊട്ടാൽ പൊള്ളുന്ന നിറം
ആത്മനിന്ദതൻ സൂചിതുമ്പിൽ
സമയരഥങ്ങളിൽ
വർത്തമാനപത്രങ്ങളിൽ
നിറയും നിറം
ആ നിറമവരുടെ നിറം
ലോകം കൈയേറുന്ന തിന്മ തൻ നിറം
അതിലൊഴുകില്ല ഭയരഹിത സമുദ്രം
അതിൽ മഴയുണരില്ല
മഞ്ഞുതുള്ളിയുമുണരില്ല
അവർ സൂക്ഷിക്കട്ടെയാനിറമവരുടെ
മനസ്സിൻ പ്രതിഛായപോൽ
Sunday, July 4, 2010
അകലെയൊരു ശിലാഗുഹയിൽ നിന്നും
കടലുണരുന്നതു കണ്ടു
നിശ്ചലം നിൽക്കും ഗിരിനിരകൾ
മറയ്ക്കുന്ന ചക്രവാളത്തിൽതട്ടി
വഴികൾ മറന്നൊരു തിരയിൽ നിന്നും
തീരമെഴുതിക്കൂട്ടുമപസ്വരങ്ങൾക്കിടയിലായ്
ഹൃദയത്തിലെ ശുദ്ധസ്വരങ്ങൾ
ചേർന്നു ഭൂമിയെഴുതി നീട്ടീടുന്ന
പ്രകൃതിസ്വരങ്ങളിൽ
ഭ്രമണതാളങ്ങളെ വിന്യസിക്കുമ്പോൾ
ദൂരെ പകലിൻ ദീപങ്ങളിൽ
ഉണർന്നു ഞാനും പിന്നെ
വർഷവും വസന്തവും....
കടലുണരുന്നതു കണ്ടു
നിശ്ചലം നിൽക്കും ഗിരിനിരകൾ
മറയ്ക്കുന്ന ചക്രവാളത്തിൽതട്ടി
വഴികൾ മറന്നൊരു തിരയിൽ നിന്നും
തീരമെഴുതിക്കൂട്ടുമപസ്വരങ്ങൾക്കിടയിലായ്
ഹൃദയത്തിലെ ശുദ്ധസ്വരങ്ങൾ
ചേർന്നു ഭൂമിയെഴുതി നീട്ടീടുന്ന
പ്രകൃതിസ്വരങ്ങളിൽ
ഭ്രമണതാളങ്ങളെ വിന്യസിക്കുമ്പോൾ
ദൂരെ പകലിൻ ദീപങ്ങളിൽ
ഉണർന്നു ഞാനും പിന്നെ
വർഷവും വസന്തവും....
ഒരു പൂവുണരുന്ന
നിമിഷങ്ങളിൽ നിന്നും
ദൂരെ ഇലപൊഴിയും
ശരത്ക്കാലഭംഗിയിൽ നിന്നും
ഭൂമി നടന്നെത്രയോ കാതം
അലയിളകും സമുദ്രത്തിന്നാദി
മദ്ധ്യാന്തങ്ങളിൽ,
ഗിരിമുകളിൽ പതാകകൾ
താഴുന്നശോകങ്ങളിൽ
പലവഴിയായ് പിരിഞ്ഞൊരു
വഴിയും കാണാതൊരു
മുകിൽ പോലലയുന്ന
പുഴ തന്നോളങ്ങളിൽ
കായൽക്കരയിൽ
വഞ്ചിതുഴഞ്ഞു പാടീടുന്ന
കാറ്റിൻ മർമ്മരസ്വരങ്ങളിൽ
ഭൂമി നടന്നെത്രയോ കാതം
പിന്നിട്ട വഴികളിൽ
ദിനരാത്രങ്ങൾ പോലെ
ഋതുക്കൾ വന്നു പോയി..
നിമിഷങ്ങളിൽ നിന്നും
ദൂരെ ഇലപൊഴിയും
ശരത്ക്കാലഭംഗിയിൽ നിന്നും
ഭൂമി നടന്നെത്രയോ കാതം
അലയിളകും സമുദ്രത്തിന്നാദി
മദ്ധ്യാന്തങ്ങളിൽ,
ഗിരിമുകളിൽ പതാകകൾ
താഴുന്നശോകങ്ങളിൽ
പലവഴിയായ് പിരിഞ്ഞൊരു
വഴിയും കാണാതൊരു
മുകിൽ പോലലയുന്ന
പുഴ തന്നോളങ്ങളിൽ
കായൽക്കരയിൽ
വഞ്ചിതുഴഞ്ഞു പാടീടുന്ന
കാറ്റിൻ മർമ്മരസ്വരങ്ങളിൽ
ഭൂമി നടന്നെത്രയോ കാതം
പിന്നിട്ട വഴികളിൽ
ദിനരാത്രങ്ങൾ പോലെ
ഋതുക്കൾ വന്നു പോയി..
Saturday, July 3, 2010
അകലെയാകാശത്തിൻ
ജാലകവിരി നീക്കിയുണരും
ത്രിസന്ധ്യയിൽ തെളിഞ്ഞ
ദീപങ്ങളിൽ
നിറഞ്ഞ പ്രദോഷമേ
നിനക്കായ് ചിദംബരമുണരും
നേരം വില്വപത്രങ്ങളർച്ചിക്കുന്ന
നിരയായ് നിൽക്കും ദേവഗണങ്ങൾ
കാൺകെ നീയന്നവിടെയനിയ്ക്കായി
സൂക്ഷിയ്ക്കും രഹസ്യത്തെ
കടലിന്നരികിലായ്
വന്നു ഞാൻ കൈയേൽക്കുമ്പോൾ
അരികിൽ മന്ത്രാക്ഷരമുരുവിട്ടുണരുന്ന
തിരകൾ കാണാത്തൊരു കടലായി
മാറീ ഞാനും
ജാലകവിരി നീക്കിയുണരും
ത്രിസന്ധ്യയിൽ തെളിഞ്ഞ
ദീപങ്ങളിൽ
നിറഞ്ഞ പ്രദോഷമേ
നിനക്കായ് ചിദംബരമുണരും
നേരം വില്വപത്രങ്ങളർച്ചിക്കുന്ന
നിരയായ് നിൽക്കും ദേവഗണങ്ങൾ
കാൺകെ നീയന്നവിടെയനിയ്ക്കായി
സൂക്ഷിയ്ക്കും രഹസ്യത്തെ
കടലിന്നരികിലായ്
വന്നു ഞാൻ കൈയേൽക്കുമ്പോൾ
അരികിൽ മന്ത്രാക്ഷരമുരുവിട്ടുണരുന്ന
തിരകൾ കാണാത്തൊരു കടലായി
മാറീ ഞാനും
Friday, July 2, 2010
ഒരിയ്ക്കൽ ധരിത്രിതൻ
പർണ്ണശാലയിൽനിന്നും
പുരോഢാംശമെടുത്തു
മറക്കുടയിൽ
മുഖം മറച്ച സമയം
ഉണർന്ന ഭൂമിമിഴിതുറന്നു
നോക്കും മുൻപേ കടന്നുപോയി
ബ്രഹ്മദിനങ്ങൾ സംവൽസരങ്ങൾ
എരിയും ഹോമാഗ്നിയിലുരുകീ
സൂര്യൻ, അഗ്നി മറന്നു
അഗ്നിഘോത്രങ്ങൾ
പിന്നെയും മറക്കുടമൂടിയ
മുഖവുമായ് പിന്നാലെയുരുളുന്ന
കാലത്തിനരികിലായ്
പർണ്ണശാലയിൽ
ഭൂമിയിരുന്നു കദംബങ്ങൾ
പൊന്നുരുളിയിൽ
പൂക്കളൊരുക്കും പ്രഭാതത്തിൽ
പർണ്ണശാലയിൽനിന്നും
പുരോഢാംശമെടുത്തു
മറക്കുടയിൽ
മുഖം മറച്ച സമയം
ഉണർന്ന ഭൂമിമിഴിതുറന്നു
നോക്കും മുൻപേ കടന്നുപോയി
ബ്രഹ്മദിനങ്ങൾ സംവൽസരങ്ങൾ
എരിയും ഹോമാഗ്നിയിലുരുകീ
സൂര്യൻ, അഗ്നി മറന്നു
അഗ്നിഘോത്രങ്ങൾ
പിന്നെയും മറക്കുടമൂടിയ
മുഖവുമായ് പിന്നാലെയുരുളുന്ന
കാലത്തിനരികിലായ്
പർണ്ണശാലയിൽ
ഭൂമിയിരുന്നു കദംബങ്ങൾ
പൊന്നുരുളിയിൽ
പൂക്കളൊരുക്കും പ്രഭാതത്തിൽ
ഇന്നലെയൊരു പൂവിൻ
വിടർന്ന ദലങ്ങളിൽ
വന്നുറങ്ങിയ മഞ്ഞിൻ
ശുഭ്രതയ്ക്കുള്ളിൽ
സൗഗന്ധികങ്ങൾ വിടരുന്ന
ഗ്രാമവീഥിയിൽ
കായൽക്കരയിൽ
കാറ്റിൽ ജപമാലയിലുറങ്ങുന്ന
മന്ത്രത്തിൽ ദശപുഷ്പം
ചൂടിവന്നരികിലായ്
അഞ്ജനമെഴുതുന്ന
പൊന്നോട്ടുവിളക്കിലായ്
ഒരിയ്ക്കൽക്കൂടിപിന്നോട്ടോടുന്ന
ബാല്യം കുളക്കടവിലാമ്പൽപൂവിൻ
മാല്യങ്ങളൊരുക്കുമ്പോൾ
വയലേലകൾ പകുത്തൊഴുകും
പാളങ്ങളിൽ
പുകതുപ്പിക്കൊണ്ടൊരു
തീവണ്ടി കടന്നു പോയ്
വിടർന്ന ദലങ്ങളിൽ
വന്നുറങ്ങിയ മഞ്ഞിൻ
ശുഭ്രതയ്ക്കുള്ളിൽ
സൗഗന്ധികങ്ങൾ വിടരുന്ന
ഗ്രാമവീഥിയിൽ
കായൽക്കരയിൽ
കാറ്റിൽ ജപമാലയിലുറങ്ങുന്ന
മന്ത്രത്തിൽ ദശപുഷ്പം
ചൂടിവന്നരികിലായ്
അഞ്ജനമെഴുതുന്ന
പൊന്നോട്ടുവിളക്കിലായ്
ഒരിയ്ക്കൽക്കൂടിപിന്നോട്ടോടുന്ന
ബാല്യം കുളക്കടവിലാമ്പൽപൂവിൻ
മാല്യങ്ങളൊരുക്കുമ്പോൾ
വയലേലകൾ പകുത്തൊഴുകും
പാളങ്ങളിൽ
പുകതുപ്പിക്കൊണ്ടൊരു
തീവണ്ടി കടന്നു പോയ്
ഇവിടെയീ ഭൂമിയിലൊരിയ്ക്കൽ
നിഴലുകൾ
നിലാവിൻ സ്വപ്നങ്ങളെയൊടുക്കീ
നിഴൽകുത്തി
ശരകൂടത്തിൽ പൊതിഞ്ഞൊടുവിൽ
മൂലസ്ഥാനശിലയിലാവാഹിച്ചു
വിജയമാഘോഷിക്കാനൊരുങ്ങും
നേരം മഴയൊഴുകീ
മഴയിലാനിഴലിൻ നിറഭേദമലിഞ്ഞു
തണൽമരച്ചില്ലയിലന്നും
കിളി പാടിയാപാട്ടിന്നീണമൊന്നായി
നിറയുന്ന ഗ്രാമഗർഭത്തിൽ നിന്നും
ഉണർന്നു വീണ്ടും ഭൂമി
ശിലയിലുറങ്ങിയ നിഴൽപ്പാടുകൾ
മാഞ്ഞു മറഞ്ഞ പ്രഭാതത്തിൽ
നിഴലുകൾ
നിലാവിൻ സ്വപ്നങ്ങളെയൊടുക്കീ
നിഴൽകുത്തി
ശരകൂടത്തിൽ പൊതിഞ്ഞൊടുവിൽ
മൂലസ്ഥാനശിലയിലാവാഹിച്ചു
വിജയമാഘോഷിക്കാനൊരുങ്ങും
നേരം മഴയൊഴുകീ
മഴയിലാനിഴലിൻ നിറഭേദമലിഞ്ഞു
തണൽമരച്ചില്ലയിലന്നും
കിളി പാടിയാപാട്ടിന്നീണമൊന്നായി
നിറയുന്ന ഗ്രാമഗർഭത്തിൽ നിന്നും
ഉണർന്നു വീണ്ടും ഭൂമി
ശിലയിലുറങ്ങിയ നിഴൽപ്പാടുകൾ
മാഞ്ഞു മറഞ്ഞ പ്രഭാതത്തിൽ
Thursday, July 1, 2010
അകലെയെവിടെയോ
യാത്രപോയൊരു മേഘമൊഴിയിൽ
മഴയുടെ മറന്ന ഭൂതകാലമെഴുതും
മൂന്നാം നേത്രവിടവിൽ
തിങ്ങീടുന്ന പുകയിൽ
അതിർരേഖ കടന്നു
വരുമിന്ദ്രധനുഷിൻ
പ്രഭാവത്തിൽ
നിലയ്ക്കാത്തൊരു
ദേവഗർവമാർഗത്തിൽ
നീവന്നരികിലുയർത്തുന്നു
ഭൂമിയെ കൈയാൽ
സ്വർണ്ണലിപിയിൽ
ഞാനെഴുതും വാക്കിൽ
താഴ്വാരങ്ങളുണരും
പുല്ലാംകുഴലിൽ
ഞാനുമൊരു ഗാനമാകട്ടെ
കടലതുകേട്ടുണരട്ടെ.....
യാത്രപോയൊരു മേഘമൊഴിയിൽ
മഴയുടെ മറന്ന ഭൂതകാലമെഴുതും
മൂന്നാം നേത്രവിടവിൽ
തിങ്ങീടുന്ന പുകയിൽ
അതിർരേഖ കടന്നു
വരുമിന്ദ്രധനുഷിൻ
പ്രഭാവത്തിൽ
നിലയ്ക്കാത്തൊരു
ദേവഗർവമാർഗത്തിൽ
നീവന്നരികിലുയർത്തുന്നു
ഭൂമിയെ കൈയാൽ
സ്വർണ്ണലിപിയിൽ
ഞാനെഴുതും വാക്കിൽ
താഴ്വാരങ്ങളുണരും
പുല്ലാംകുഴലിൽ
ഞാനുമൊരു ഗാനമാകട്ടെ
കടലതുകേട്ടുണരട്ടെ.....
ഒരിയ്ക്കലെഴുതാൻ ഞാനിരുന്ന
കടൽത്തീരമണലിൽ തിരതീർത്ത
ചക്രവ്യൂഹത്തിൽപ്പെട്ടു
വഴികാണാതെവലഞ്ഞെങ്കിലും
രാത്രിവന്നു വഴിയിൽ മുൾവേലികൾ
പണിതെങ്കിലും
നിലാച്ചോലയിൽ മുങ്ങിക്കുളിച്ചെത്തിയ
നക്ഷത്രങ്ങൾ
വെളിച്ചം ശരറാന്തൽ
തിരിനാളങ്ങൾക്കുള്ളിൽ
ഒളിപ്പിച്ചെന്നെ
കാത്തുകാത്തിരുന്നപ്പോൾ
നീലമുകിൽമാലകൾ
കാറ്റിലുലഞ്ഞുമറഞ്ഞപ്പോൾ
കടലിന്നഗാധമാം നിധികുംഭത്തിൽ നിന്നും
അമൃതുമായി വന്നൊരക്ഷരമാല്യങ്ങളിൽ
ഉണർന്നു വാക്കും, ഞാനും പിന്നെയാ
വിണ്ണിൽ പൂത്ത ശരറാന്തലുകളിലുണർന്ന
സ്വപ്നങ്ങളും...
കടൽത്തീരമണലിൽ തിരതീർത്ത
ചക്രവ്യൂഹത്തിൽപ്പെട്ടു
വഴികാണാതെവലഞ്ഞെങ്കിലും
രാത്രിവന്നു വഴിയിൽ മുൾവേലികൾ
പണിതെങ്കിലും
നിലാച്ചോലയിൽ മുങ്ങിക്കുളിച്ചെത്തിയ
നക്ഷത്രങ്ങൾ
വെളിച്ചം ശരറാന്തൽ
തിരിനാളങ്ങൾക്കുള്ളിൽ
ഒളിപ്പിച്ചെന്നെ
കാത്തുകാത്തിരുന്നപ്പോൾ
നീലമുകിൽമാലകൾ
കാറ്റിലുലഞ്ഞുമറഞ്ഞപ്പോൾ
കടലിന്നഗാധമാം നിധികുംഭത്തിൽ നിന്നും
അമൃതുമായി വന്നൊരക്ഷരമാല്യങ്ങളിൽ
ഉണർന്നു വാക്കും, ഞാനും പിന്നെയാ
വിണ്ണിൽ പൂത്ത ശരറാന്തലുകളിലുണർന്ന
സ്വപ്നങ്ങളും...
ത്രിജടയിൽ, കൈലാസത്തിൽ
രുദ്രമന്ത്രങ്ങൾ ചൊല്ലും
തിങ്കൾക്കലയിൽ വിടരുന്ന
നിലാവിൻ വെൺപൂവുകളൊഴുകും
ഹിമാലയസാനുവിൽ
മഞ്ഞിൻകണമുണർത്തും
പുണ്യാഹത്തിൽ,
പരിശുദ്ധിയിൽ,
പഞ്ചാക്ഷരിയിൽ
നക്ഷത്രങ്ങൾ
ഭ്രമണതാളം നിർത്തി
മിഴിയിലാവാഹിയ്ക്കും
ശിവതാണ്ഡവത്തിന്റെ
ദ്രുതതാളത്തിൽ
വീണ്ടുമുണരും പ്രപഞ്ചത്തിൻ
തുടിയിലുണരുന്ന കാലമേ
ഹിമശൃംഗശൈലത്തിൽ
മഞ്ഞിൽ പൂണ്ട രഥചക്രങ്ങൾ
തേടിയെത്രനാൾ നടന്നു നീ
രുദ്രതാളമുണരും
കൈലാസത്തിൽ....
രുദ്രമന്ത്രങ്ങൾ ചൊല്ലും
തിങ്കൾക്കലയിൽ വിടരുന്ന
നിലാവിൻ വെൺപൂവുകളൊഴുകും
ഹിമാലയസാനുവിൽ
മഞ്ഞിൻകണമുണർത്തും
പുണ്യാഹത്തിൽ,
പരിശുദ്ധിയിൽ,
പഞ്ചാക്ഷരിയിൽ
നക്ഷത്രങ്ങൾ
ഭ്രമണതാളം നിർത്തി
മിഴിയിലാവാഹിയ്ക്കും
ശിവതാണ്ഡവത്തിന്റെ
ദ്രുതതാളത്തിൽ
വീണ്ടുമുണരും പ്രപഞ്ചത്തിൻ
തുടിയിലുണരുന്ന കാലമേ
ഹിമശൃംഗശൈലത്തിൽ
മഞ്ഞിൽ പൂണ്ട രഥചക്രങ്ങൾ
തേടിയെത്രനാൾ നടന്നു നീ
രുദ്രതാളമുണരും
കൈലാസത്തിൽ....
Subscribe to:
Posts (Atom)