Wednesday, March 31, 2010

ഭൂമദ്ധ്യരേഖയുടെയരികിൽ
ഒരു ലക്ഷ്മണരേഖ
അതിലൊരു അന്യസ്വരം
മാരീചന്റെ മായ പോലെ
വന്ന മേഘങ്ങൾ മഴയായി
ഇന്നു പെയ്തൊഴിഞ്ഞു
മഴ അമൃതവർഷിണിയായ്
ഭൂമി ചലനം തുടർന്നു

Tuesday, March 30, 2010

അവർ തുടരുന്നു
യുദ്ധകാണ്ട്ഠം...
എഴുതിയിട്ടും എഴുതിയിട്ടും
മതിവരാത്ത മാൽസര്യത്തിന്റെ
രാമായണം...
സൂര്യവംശം കരയുന്നു.
ത്രേതായുഗത്തിനപ്പുറം
ഒരു സരയൂ മാത്രം
പുത്രികാമേഷടിയിലുണർന്നവരെല്ലാം
യാത്രയായി
ഇനി ആർക്കു വേണ്ടിയാണീ
ഹോമ മണ്ഡപങ്ങൾ...

Sunday, March 28, 2010

അളന്നു മാറ്റി
ആറടിയിലൊതുക്കേണ്ട
മണ്ണിന്റെ ഒരു ഭാഗം
ശിരസ്സിലേറ്റി
വിവിധ മതക്കാർ
മതപ്രഭാക്ഷണങ്ങൾ
നടത്തി പിരിയുമ്പോൾ
ചന്ദനത്തിനും ധൂപഗന്ധത്തിനും
മെഴുകുതിരിയ്ക്കും
നിസ്ക്കാരമുദ്രയ്ക്കുമപ്പുറം
ദൈവം ചിരിയ്ക്കുന്നുണ്ടായിരുന്നു
മനുഷ്യമനസ്സിന്റെ
വിഭ്രമങ്ങൾ കണ്ട്
പെയ്ക്കൂത്തുകൾ കണ്ട്

Saturday, March 27, 2010

രാവും പകലും കടന്നു
നക്ഷത്രമാർഗത്തിലൂടെ
യാത്ര പോകുന്ന
മുഖവിവരക്കുറിപ്പിൽ
ഒരു അവധൂതന്റെ
ആത്മകഥയുടെ
അവസാനമുണ്ടായിരുന്നു
നിലാവിന്റെ നേർത്ത
സ്പർശമുൺടായിരുന്നു
ഉറങ്ങിയെണീറ്റ സമുദ്രത്തിന്റെ
ശാന്തിയുൺടായിരുന്നു
മൃതസഞീവനി മന്ത്രവും
താരകസൂക്തവുമുണ്ടായിരുന്നു
ഒടുവിൽ.... ഒടുവിൽ
ഉണരാനാവാതെയുറങ്ങിയ
ഒരു ജീവനും

Friday, March 26, 2010

വാക്കുകൾ
മൗനവ്രതമുപേഷിച്ചു
മൺകുടങ്ങളുടച്ച്
പുറത്തേയ്ക്കു വരുന്നു
സത്യവ്രതന്റെ
കൈലൊതുങ്ങാതെ
സമുദ്രം വരെയെത്തിയ
വാക്കിന്റെയുള്ളിലെ ജീവൻ
വാക്കുകളിന്ന് സരളവരസ്സി,
താരസ്ഥായി, മന്ത്രസ്ഥായി
സ്വരങ്ങളിൽ നിന്ന്
ധാട്ടിലെത്തി നിൽക്കുന്നു
സത്യവ്രതന്റെ
കൈയിലൊതുങ്ങാതെ
വളർന്ന വേദപ്പൊരുളിന്റെ
അർഥം തേടുന്ന വാക്കുകൾ
ബുദ്ധപ്രതിമകൾ
ലോകം സൂക്ഷിയ്ക്കുന്നു
അവകാശവാദങ്ങൾ
എഴുതുന്ന രാജഗോപുരങ്ങളിൽ
നിന്നകന്ന്
സത്യത്തെ വികലമാക്കുന്ന
ഉപജാപകരുടെ
കൊടുമുടികളിൽ
നിന്നകന്ന്
ഒരു ഇല പോലെ
കൊഴിയുന്ന ജന്മങ്ങളുടെ
ആഹ്വാനങ്ങളിൽ
നിന്നകന്ന്
ചരിത്രം യാഥാർഥ്യങ്ങൾ
സൂക്ഷിയ്ക്കുന്നു
ബോധ്ഗയയിലെ
ബുദ്ധൻ മുഖപടങ്ങളെ
ഉപേഷിച്ച
സത്യമായിരുന്നു
ഹൈമവതിയിലെ
ഓളങ്ങളിലൂടെ
യാത്ര ചെയ്യുമ്പോൾ
ആരോ പറഞ്ഞു
ഇതിലൊഴുകി മറഞ്ഞവരെ
ആ വൃക്ഷങ്ങൾക്കറിയാം
ആകാശം സാക്ഷി
ഹൈമവതിയിലെ
ഓളങ്ങളിലെ
മടക്കയാത്രയിൽ
തേയ്മാനം വന്ന
ഒരു ചുവന്ന കല്ലു കിട്ടി
ഹൈമവതിയിലൂടെ
ഒഴുകി മറഞ്ഞവരുടെ
സ്മാരകം
അസ്വസ്ഥമായ
ഒരു അസ്ഥിരതയിൽ നിന്ന്
സ്തുതിപാഠകരുടെ
വരികളിലൊഴുകി മായാത്ത
ഒരു ഭൂമി
എന്നെ വലയം ചെയ്യുന്നു
ഒരു കാന്തവലയം
ഗ്രീഷ്മവസന്തങ്ങൾ
വന്നു പോകുമ്പോൽ
അസ്വസ്ഥതയുടെ
കാർമേഘങ്ങൾ
പെയ്തൊഴിയും പോൽ
അസ്വസ്ഥതയുടെ
പുകപടലങ്ങൾ
മാഞ്ഞു മറയുന്ന
ഒരു ഭൂമി
എന്നെ വലയം ചെയ്യുന്നു
നൈയ്ശ്രേയസത്തിലെ
പൂവുകളുടെ സുഗന്ധമുള്ള
ഭൂമി...
കാഴ്ചകൾ കണ്ടു
നടന്നു നീങ്ങുമ്പോൾ
കാഴ്ചകൾക്കപ്പുറം
ഒരു ലോകമുണർന്നു വന്നു
ഇതു വരെ കാണാത്ത
കാഴ്ചകളുമായ്....
മഷി പുരൺട
എഴുത്തു താളുകൾക്കുള്ളിൽ നിന്ന്
ആകാശത്തിന്റെ
അപരിമേയമായ
വ്യാപ്തിയ്ക്കുമപ്പുറം
ശൂന്യാകാശയാത്ര
ചെയ്തു വന്ന ലോകം.
കടലാസ്സുതുണ്ടുകളിൽ
എഴുത്തു മഷി വീണു
കാഴച് മങ്ങിയ,
നക്ഷത്രമിഴിയിലൊതുങ്ങാതെ
ആകസ്മികതയുടെ
അലകളിലുണർന്ന ലോകം....

Thursday, March 25, 2010

കഥ
കഥയെഴുതുന്നത്
എങ്ങനെയെന്ന്
ഇന്നെനിയ്ക്കറിയാം
ഒരു പേനത്തുമ്പിനെ
സൂക്ഷമദർശിനിയാക്കി
കാണുന്ന ലോകത്തെ
കൈയിലെടുത്ത്
മൃദുവായി പൂ പോലെ
തുറന്ന്
ഒരോ വരിയായി എഴുതി
ഒരോ പൂവിതളും
തീയിട്ട് കരിയിച്ചു

കനലാക്കി, വളമാക്കി
അവസാനയിതളും
കൊഴിയുമ്പോൾ
കൈയിൽ ഒരു കഥയുണ്ടാകും
കഥയിലിറ്റ് കണ്ണീരുമുണ്ടാകും
കൈയിൽ പണവുമുണ്ടാകും