Wednesday, January 19, 2022
അങ്ങനെ ഓരോരോ കനസുകള്
Tuesday, January 18, 2022
പോക്കുവെയിൽ
Sunday, January 16, 2022
Saturday, January 15, 2022
Wednesday, January 12, 2022
Tuesday, January 11, 2022
January 12, 2022
വഴി പിരിഞ്ഞ നാൾ
Rema Pisharody
വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ
ഹൃദയമാണിത് ചോന്ന പൂവാണിത്
എവിടെ ഞാനിന്നുപേക്ഷിച്ചു പോകുമീ
മിഴിയടച്ചോരു പ്രാണൻ്റെ പക്ഷിയെ
ചിറക് നീർത്തിപ്പറക്കുവാനാകാതെ
മഴ നനഞ്ഞു ഞാൻ ഒറ്റയ്ക്കിരിക്കവെ
പിരികയാണെന്ന് പറയാതെ ദൂരെയാ
മല കടന്നു നീ യാത്ര പോയീടവെ
മഴകൾ പെയ്തൊരാ മദ്ധ്യവേനൽ കടന്നി-
വിടെ ഞാനിന്നുറഞ്ഞുപോകുന്നുവോ
നിളയിലൂടെ നടnnനുപോകും വഴി
പതിയെ സൂര്യൻ മറഞ്ഞു പോകുന്നുവോ
വെറുതെ ഞാനീ മണൽപ്പരപ്പിൽ നിന്ന്
ചിറകുണർത്തുന്ന മേഘമാകുന്നുവോ
വിടപറയുവാനാകതെ നിൽക്കുമീ
മഴയിലൂടെ നടന്നു ഞാൻ പോകവെ
പതിയെ, കൈയിലായ് ആരോ തൊടുന്ന പോൽ
മിഴിയിലായ് സന്ധ്യ കൂടുകൂട്ടുന്നപോൽ
വിരലിലാരോ തൊടുന്ന പോൽ നെറ്റിയിൽ
കുളിരുമായ് തലോടുന്ന മാതിരി
വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ
പ്രണയമാണിത് ചോന്ന പൂവാണിത്
മിഴികൾ പൂട്ടി നീ യാത്ര ചോദിക്കുന്നു
പ്രണയമേ
ഞാനുമെന്ത് പറയുവാൻ
Monday, January 10, 2022
യുദ്ധം
Rema Pavizhamally
January 10, 2022
10.46 PM
ആരുമൊന്നുമറിയില്ലെയെങ്കിലും
നേരതാണൊരു യുദ്ധമുണ്ടുള്ളിലായ്
പോരടിക്കും മനസ്സും ഹൃദയവും
ചോരവാർന്നുതളർന്നു വീഴുംവരെ
ചോദ്യമെന്നുമുണ്ടാകും മനസ്സിന്
നീതിഗർജ്ജനം കൂടെയുണ്ടായിടും
പാതിചാരിയനാലറയ്ക്കുള്ളിലെ
ലോലസ്പന്ദം ഹൃദയമറിഞ്ഞിടും
വേണ്ട വേണ്ടെന്ന് ചൊല്ലിക്കലഹിച്ച്
വേണ്ട വേണ്ടെന്ന് വീണ്ടും പറഞ്ഞിടും
കല്ലെറിയേണ്ട, മുള്ളുവാക്കും
വേണ്ട
കണ്ട് നിൽക്കേണ്ട പിന്നോട്ട്
നീങ്ങുക.
ഒന്ന് മെല്ലെത്തുടിയ്ക്കും സരോവരം
മറ്റതോ വന്യസാഗരകന്യക
രണ്ടുമെന്നുമോരോവിധ സങ്കട-
ച്ചിന്ത് പാടിയുണർന്നുവരുന്നവർ.
കാറ്റിലെ കിളിക്കൂടുകൾ പോലവ,
ആർത്തലയ്ക്കും കടലിന്നിരമ്പവും,
നോക്കിനോക്കിയിരിക്കെ വെയിൽ-
മഴച്ചാറ്റൽ പോലത് മങ്ങും, തിളങ്ങിടും
എന്തിനാണിവരിങ്ങനെയുള്ളിലായ്
ശണ്ഠകൂടുന്നെതെന്നുമിതേ വിധം
മിണ്ടുവാനും തൊടാനാനുമാവാവിധം
രണ്ട് ഭൂമിയുണ്ടുള്ളിൻ്റെയുള്ളിലായ്
Sunday, January 9, 2022
January 9. 2022 11.07 PM
നിമഞ്ജനം
Rema Pavizhamally
JANUARY 09
2022
യാത്രയാകുവാൻ വന്നുനിൽക്കും ശൈത്യ-
കാലമേഘമേ കൊണ്ടുപോകുക
കൈയിലേക്കിറ്റ് വീഴുന്ന കണ്ണുനീർ-
ത്തുള്ളിയിൽ വീണുടഞ്ഞ സ്വപ്നങ്ങളെ,
തർപ്പണത്തിൻ്റെ സൂര്യക്ഷേത്രങ്ങളിൽ
മുക്തിതേടുന്ന കാലദു:ഖങ്ങളെ
പാതിയും കരിഞ്ഞാളുന്ന സന്ധ്യയെ
വാതിലിൽ ഭയം നെയ്യും ചിലന്തിയെ
തൂണിലായ് ചാരി നിൽക്കും നിഴലിനെ
ഭൂപടത്തിൻ്റെ ഗന്ധകത്തോപ്പിനെ
നീറിനിൽക്കും ശ്മശാനഗന്ധത്തിനെ
മുത്തിനെരാകിരാകിമിനുക്കുന്ന
ചിപ്പിതൻ കടൽക്ഷോഭകാലങ്ങളെ
വാസനചാന്തുപേക്ഷിച്ചൊരാസിഡിൻ
തീക്ഷ്ണഗന്ധപ്രണയകാലങ്ങളെ
കൺതുറന്നാൽ കൊലവിളിച്ചോടുന്ന
മണ്ണിലെ രാജ്യനേതൃസൂക്തങ്ങളെ
ദൃശ്യഭാവത്തിനപ്പുറം കൺകെട്ട്
വിദ്യകാട്ടുന്ന മൃത്യുബിംബങ്ങളെ
തെറ്റിവീഴുന്ന ത്രാസിൻ്റെ തട്ടുകൾ
കുത്തൊഴുക്കിൽ കുരുങ്ങിനിന്നീടവേ
ശൈത്യകാലമേ നീ കൊണ്ടുപോകുക
ശബ്ദശൂന്യകാലത്തിൻ ഋണങ്ങളെ
നീ ദയാപൂർവമീപ്പകൽ നോവുകൾ
മൂടൂക മഞ്ഞുപാളിയാൽ ഭംഗിയിൽ
Saturday, January 8, 2022
JANUARY 8, 2022
പണ്ടേതോ കിനാവിൻ്റെ
പാഴ്മരക്കൊമ്പിൽ നിന്ന്
സന്ധ്യകൾ ചുമപ്പിച്ച
നദിയൊന്നൊഴുകുന്നു
പുലരിയ്ക്കാസിഡ് ഗന്ധം
മുഖത്ത് തീക്കോലങ്ങൾ
ശിരസ്സിൽ മദ്ധ്യാഹ്നത്തിൽ
ചാപ്പകുത്തിയ വേനൽ
കത്തുന്ന സിഗ്നൽച്ചോട്ടിൽ
പനിനീർപ്പൂക്കൾ നീട്ടി
നിൽക്കുന്നു പെൺകുട്ടി നീ
അടുത്ത് ജിപ്സിക്കൂട്ടം
പ്രണയം കത്തിപ്പടർ-
ന്നാളിയ മേഘങ്ങളിൽ
മഴയോ, മിന്നൽച്ചൂട്ടോ
മിന്നാമിനുങ്ങോ മുന്നിൽ
(Rema Pisharody)