Sunday, January 16, 2022

JANUARY 16, 2022 വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം. രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു കത്തും വിളക്കിലെയെണ്ണയിൽ നിന്ന്- തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും മിഥ്യയോ ലോകാവസാനചിത്രങ്ങളോ ആരോ പെരുംശസ്ത്രമൊന്നെടുത്താ- ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട് പോകുന്നുവോ കാലവും എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...

No comments:

Post a Comment