Monday, August 29, 2011


ആകാശയാനങ്ങൾക്കരികിൽ
തുമ്പപ്പൂപോ വിരിയും
ആകാശയാനങ്ങൾക്കരികിൽ
ഭാദ്രപദമൊരു മുറിവ്
ചന്ദ്രക്കലപോലെവളഞ്ഞ മുറിവ്
അതിനരികിൽ
തീക്കനലിലേക്കിട്ട
ചിത്രശലഭച്ചിറകുകൾ
തേടിവരുന്നതാരോ?
ചുമരെഴുത്തുകൾ ചെരിയുന്നു
ഒരുവശത്തേയ്ക്ക്
ടോറേപെൻഡന്റെഡി പോലെ
ചെരിയും ഗോപുരഭിത്തികളിൽ
ചെരിവുകൂട്ടാനെന്നപോൽ
വീണ്ടും ഒരുവശത്തേയ്ക്ക്
ചെരിയുന്നതാരോ??
ഇമയനങ്ങും നേരം
മുന്നിൽ കണ്ട
അരോചകമാമഹപർവത്തിൽ
നിന്നൊഴുകിയ
ഒരാണ്ടിനിരുണ്ടയിടനാഴിയിലെ
പൊലിപ്പിച്ചൊരു പൊള്ളക്കൂട
ചിത്രശലഭങ്ങൾക്ക് 
ചരമഗീതമെഴുതാനയോഗ്യം..
സ്തുതിപാലകരിൽ 
മയങ്ങിവീഴുമൊരു ഋതു
ഭൂപ്രദിക്ഷണവഴിയിൽ
കാണാത്തതിനാലാകും
ചെരിയുന്ന ഗോപുരങ്ങൾക്കകലെ
സമുദ്രഹൃദയം ഘനരാഗങ്ങൾ 
തേടിയുൾക്കടലിലേയ്ക്കൊഴുകിയത്...





No comments:

Post a Comment