Wednesday, June 27, 2012

 ഹൃദ്സപന്ദനങ്ങൾ

അതിരുകൾ തീർക്കുന്ന
മുള്ളുവേലിക്കുള്ളിലെവിടെയോ
രാജ്യം തിരഞ്ഞു സത്യത്തിനെയരികിൽ
വിലങ്ങിലഴിക്കൂടി
ലായോരു
പഴയ സ്വാതന്ത്രത്തിന്റെ,
ധ്വജഗോപുരത്തിന്റെ നിറുകയിൽ
പാറിയോരാത്രിവർണ്നത്തിനെ..

 
കരിമുകിൽതുകിലിൽ നിന്നിറ്റു വീഴുന്നതോ പഴയപുരാണത്തിനൊരു പല്ലവി..
ഇരുളിൽ നിന്നേതോ നിറം ചാർത്തിയാ
ശിരോ കവചങ്ങളേറ്റും തിടമ്പിൽ നിന്നും
മറയുന്ന ദേവചൈതന്യമേ
മൺവിളക്കതിലെ പ്രകാശമീതാരകങ്ങൾ...
ഒരു നിർണ്ണയത്തിന്റെ തൂക്കതുലാസിനെ
പണയമായെണ്ണുന്നു നാണയങ്ങൾ..

 
കലഹം ചമച്ചോരു ലോകമിന്നാത്മീയ
കഥകളെ തൂവുന്നു മുന്നിലായി
എഴുതും മൊഴിക്കുള്ളിലാർത്തിരുമ്പന്നൊരീ
കടലും, മഴക്കാലസന്ധ്യയും
പോലുമിന്നരികിൽ നിശ്ശബ്ദമല്ലിന്നീ
പ്രഭാതങ്ങളെഴുതുന്നതും
ഹോമദ്രവ്യങ്ങളിൽ...

 
കലശക്കുടങ്ങളിൽ നിറയും
മഴക്കാലമൊഴുകുന്നു വീണ്ടും
സമുദ്രതീരത്തിലേയ്ക്കവിടെ
മുനമ്പിന്റെയാരൂഢബിന്ദുവിൽ
കവിതതേടുന്നുവോ
ഹൃദ്സപന്ദനങ്ങളും..


No comments:

Post a Comment