Thursday, April 15, 2010

ഒറ്റയടിപ്പാതയുടെയരികിലെ
തണൽവൃക്ഷചുവട്ടിൽ
ധ്യാനത്തിലായ
സന്ധ്യയാണിന്നു ഭൂമി.
കാറ്റിലുലഞ്ഞ വൃക്ഷശിഖരത്തിൽ
കൂടുകെട്ടിയ ഒരു കിളിതൂവൽ
സ്വപനങ്ങളുടെ ശരത്കാലവും
കത്തുന്ന ഗ്രീഷ്മവും
കടന്നു പോകുമ്പോൾ
ദിനരാത്രങ്ങൾ
ചിത്രശലഭങ്ങളായി.
വൃന്ദാവനമുണരുന്ന
അഷ്ടപദിയിൽ
യദുകുലവംശനാശത്തിന്റെ
കോരകപ്പുല്ലിൽ
യുഗാന്ത്യങ്ങളെ വേദനയായ്
ശിരസ്സിലേറ്റിയ ഭൂമി..
വർഷം, പ്രളയം..പുനർജനി

No comments:

Post a Comment