Thursday, April 29, 2010

വാതിലുകൾ ഭദ്രമായി
ചേർത്തടയ്ക്കുമ്പോഴും
ചെറിയ വിടവുകളിലൂടെ
വെളിച്ചം അകത്തേയ്ക്ക്
കടന്നു വരുന്നുണ്ടായിരുന്നു
വൈദ്യുതിവിളക്കുകൾ ഇടറി വീണ
കാർമേഘാവൃതമായ നടുമുറ്റത്ത്
തുളസ്സിമണ്ഡപത്തിലെ
ഓട്ടുവിളക്കിൽ വെളിച്ചമുണരുന്നതു കണ്ടു
കാറ്റുലഞ്ഞുവീശിയ തുലാവർഷമഴയിൽ
ചില്ലുകൂടിനുള്ളിൽ റാന്തൽ വിളക്കുകൾ
വെളിച്ചം സൂക്ഷിയ്ക്കുന്നുണ്ടായിരുന്നു.
വിളക്കുകളെല്ലാമണഞ്ഞ രാത്രിയിൽ
നിലാമഴയിൽ
നക്ഷത്രങ്ങളുടെ മിഴികളിൽ
വെളിച്ചമൊഴുകുന്നതു കണ്ടു

No comments:

Post a Comment