Saturday, February 13, 2010

മാ നിഷാദ

പര്യാപ്തതയില്‍‌‍‍ നിന്ന്
അപര്യാപ്തത തേടിയ
ഇരുണ്ട നദിയുടെ അരികില്‍‌‍‍
ദൈവം പ്രകാശമായി
വന്നരുളി
മാ നിഷാദ
സമുദ്രരാഗങ്ങളുടെ
ശ്രുതിയറിയാത്ത
തിരകളെ കണ്ടു
ചക്രവാളത്തില്‍‌‍‍
ധ്രുവനക്ഷത്രമുണര്‍ന്ന
വാനില്‍‌‍‍ വന്നു
ദൈവമരുളീ
മാ നിഷാദ
അനുവാദമില്ലാതെ
അതിക്രമിച്ച വാതിലില്‍‌‍‍
വന്നു ദൈവമരുളി
മാ നിഷാദെ
നിഷാദന്റെ വില്ലില്‍‌‍‍ തൊടുത്ത
അസ്ത്രം കണ്ടു
വാത്മീകിയരുളി
മാ നിഷാദ
ഇതിഹാസമൊഴുകിയ
താളിയോലയില്‍ നാരായമെഴുതി
മാ നിഷാദ

No comments:

Post a Comment