Wednesday, May 5, 2010

ചുരം കടന്നു വന്ന
തീവണ്ടിയ്ക്കരികിൽ
ഭാരതപ്പുഴയുടെയോരത്ത്
കലാമുദ്രയുറങ്ങുന്ന
സ്മാരകശിലകളെ സാക്ഷിയാക്കി
അന്നേ പറഞ്ഞു
പാലം അപകടമേഖലയിൽ
ഭാരതപ്പുഴ മഞ്ഞിലുറയുമ്പോൾ
വേനലിൽ കരിയുമ്പോൾ
തീവണ്ടി ഓടിയ്ക്കൊണ്ടേയിരുന്നു
വെളിച്ചമൊടുക്കുന്ന പുകയിൽ.
സൂര്യുനുണരുന്ന കിഴക്കിന്റെ
മഹാസമുദ്രമേ,
വിവേകശൂന്യതയുടെ
മണൽത്തരികളെണ്ണി
എത്ര പ്രഭാതങ്ങൾ
എത്ര സായാഹ്നങ്ങൾ
വന്നുപോയി
എന്റെ കൈയിലെ ശംഖിൽ
തീവണ്ടിയുടെ പ്രയാണവേഗം,
കടലിന്റെ സങ്കീർത്തനം
ഒരേ കടൽ...

No comments:

Post a Comment