Thursday, May 27, 2010

സമുദ്രം ശംഖുമുഖമായിമാറുമ്പോൾ
മണലിൽ തിരകൾ വാരിയെറിഞ്ഞ
മുത്തുചിപ്പികൾക്കുള്ളിൽ
സമുദ്രം അലയിടുന്ന ഇരമ്പം
ആൾക്കുട്ടത്തിന്റെ ആരവങ്ങളിൽ
നിന്നകലെ ഉണരുന്ന
ശുചീന്ദ്രത്തിലെ ഓട്ടുവിളക്കുകൾക്കരികിൽ
കൽമണ്ഡപത്തിൽ
തപസ്സിരിയ്ക്കുന്ന ഭൂമി.
മേഘമൽഹാർ പാടുന്ന
മുകിലിൻ തുമ്പത്ത്
മഴ  മറഞ്ഞിരിയ്ക്കുന്നതു കൺടു.
ഉഷപൂജയ്ക്ക് നടയടയ്ക്കുമ്പോൾ
ശംഖുമുഖത്തെ സമുദ്രം
ഇടയ്ക്കയിൽ ശ്രുതിയിട്ടു പാടി
അജിതഹരേ ജയ മാധവ കൃഷ്ണാ....

No comments:

Post a Comment