Friday, May 21, 2010

കുന്നിൻമുകളിൽ നിന്നു 
കാറ്റിൻ ചിറകിലേറിവന്ന
കാർമേഘത്തിന്റെ ഉടഞ്ഞുപോയ
ഒരു തുണ്ടിൽ ഒരു ചെറിയ കവിതയുടെ
കുറെ വരികളുണ്ടായിരുന്നു.
കുറെ മഴത്തുള്ളികളും...
മേഘമുടഞ്ഞ വിടവിലൂടെ വന്ന സൂര്യൻ
ഇടയ്ക്കിടെ ആകാശഗോപുരത്തിൽ
അഗ്നി പൂക്കുന്ന മനസ്സിൽ
അലങ്കോലപ്പെട്ട ഒരു പകലിൽ
പെയ്തുവീണ മഴതുള്ളികളെ ശപിച്ച്
ഭൂമിയെ ഒന്നും ചെയ്യാനാവാത്ത
ദേഷ്യം ഉള്ളിലൊതുക്കി
മെല്ലെ സായഹ്നവും കടന്ന്
അസ്തമയചക്രവാളത്തിലൊളിച്ചു

No comments:

Post a Comment