Friday, July 24, 2009

ശരകൂടം

അകലെയകലെ ഒരു
ഭൂഖണ്ഡത്തില്‍ നിന്നു
ഒരു സമുദ്രവും രണ്ടു കടലും
ഹിമശൈലവും താണ്ടി

ഉദ്യാനനഗരിയിലെ
മാമ്പൂക്കള്‍ കരിയിച്ച്
പൂക്കള്‍ കരിയിച്ച്
സ്വപനങ്ങള്‍ കരിയിച്ച്
ദൈവത്തിന്‍ടെ സ്വന്തം
ഭൂമിയുടെ ചന്ദനചാര്‍തതില്‍
കരിമഷിയെഴുതി
അരൂപിയായി, അതിരുകളില്‍
തീമണല്‍ തൂവി
മുറിവുകളില്‍
ആഗ്നേയശസ്ത്രമെയത്
സൂര്യമുഖമുണര്‍ന്നു ...
ശരകൂടത്തില്‍
ശ്വാസനിശ്വാസങ്ങളില്ലാതെ
ഒരു വര്‍ത്തമാനകാലം..
പ്രവചനാതാതീമായ വിധി
ശരകൂടത്തിനരികില്‍
മാമ്പൂക്കള്‍ വിരിയുന്ന
പുലരിയെ കാത്തിരുന്നു

No comments:

Post a Comment