Thursday, July 5, 2012

 ഭൂമി

അത്മാർഥതയുടെ
കണികയില്ലാതെ 

ചുറ്റിലുമൊഴുകും
മാപ്പപേക്ഷകൾ
ഭൂമിയുപേക്ഷിക്കുന്നു

ആയുർദൈന്യത്തിൻ
മിഴിനീർത്തുള്ളികൾ
തുടച്ചു മായ്ച്ചു
മഴതുള്ളിയാലൊരു
കവിതയെഴുതുന്നു ഭൂമി..

എഴുതിതീരാത്തൊരു
കാവ്യത്തിനായ്
സ്വരങ്ങളാലൊരു
മാല്യം തീർക്കുന്നു ഭൂമി

പർണ്ണശാലകളിൽ
ജപം തുടരും മനസ്സിനൊരു
ദർഭനാളമേകുന്നു ഭൂമി..

വാതിലുലയ്ക്കും
ജന്മദുരിതങ്ങൾക്കൊരു
ശൂന്യമൂല്യമേകുന്നു ഭൂമി..

ചക്രവാളത്തിനരികിലെ
സമുദ്രകാവ്യത്തിനൊരു
ശ്രുതിയേകുന്നു ഭൂമി...

No comments:

Post a Comment