Sunday, July 15, 2012

 മൊഴി

മഴതുള്ളിയിലൂടെ
നടന്നുനീങ്ങും
മനസ്സിലെ കാവ്യമേ
നിന്നെ വലയം ചെയ്യും
ചില്ലുകൂടുകളുടയുമ്പോൾ
അക്ഷരങ്ങളും
മഴപോലൊഴുകിയേക്കാം

ഒരുനാളിലൊരുനാൾ
കടവിലെ കൽപ്പടവിൽ
സ്വപ്നം കണ്ടിരുന്ന
ഒരു കാവ്യസ്വരം
തോണിയേറിയുൾക്കടലിലേക്ക്
യാത്രയാവുമ്പോൾ
നിഴൽ തൂവിയ
ഇരുളുമായ് സൂര്യനെ
കാണാനായി

 മന്ത്രം ജപിച്ചു നീങ്ങിയ
നിമിഷങ്ങളുടെ ജപമാലയിൽ
നിന്നടർന്നുവീണ ദിനങ്ങൾ
കരിഞ്ഞുതീർന്ന വേനലിനപ്പുറം
മഴതുള്ളിയിൽ തളിർക്കും
സ്വരങ്ങളിൽ ഭൂമിയെഴുതി
ഒരു മഴക്കാലപ്പൂവിൻ സങ്കല്പം..



No comments:

Post a Comment