Friday, July 20, 2012

 മഴ

മഴക്കാലപ്പൂവിനോരോയിതളിലും
ഉറയും വർത്തമാനകാലം
ഇഴപിരിഞ്ഞ ദൈന്യങ്ങൾ
കൂടുമാറ്റും
ഋതുക്കളിൽ കൈമുദ്രയേകി
സംവൽസരങ്ങൾ
കഥയെഴുതുമ്പോൾ
മാഞ്ഞുതീർന്നതൊരു
പ്രളയം

തീർഥം പോലൊരു
കാവ്യം തേടിയാരണ്യകത്തിലൂടെ,
പർണ്ണശാലയിലൂടെ
നടന്നെത്തിയ
ലോകത്തിനൊരു ചുമരലമാരയിൽ
കാണാനായി
അടർന്നുവീണ ഓർമ്മകളുടെ
അസ്ഥികലശം

ലോകം നിർണ്ണയപാത്രത്തിൽ
ഉടച്ചുലച്ച ദിനങ്ങളിൽ
നിന്നുണർന്നുവന്നു
ഹൃദ്സ്പന്ദനം പോലൊരു
തുളസിമന്ത്രം
അഗ്രഹാരങ്ങളിലൂടെ,
ശാന്തിനികേതനത്തിലൂടെ
ലോകം നടന്നെത്തിയ
മുനമ്പിൽ
അമൃതവർഷിണിയായി
മഴ..

No comments:

Post a Comment