Tuesday, July 10, 2012

 മൊഴി

മനസ്സിലെ 
സർവകലാശാലയിലൊരു
സിമന്റുബഞ്ചിലിരുന്നെഴുതിയ
കവിതയൊലൊഴുകി
മഴതുള്ളികൾ

ദർപ്പണങ്ങളിൽ
ചിരിതൂകാനാകാതെ
ചില്ലുകൂടിലിരുന്നു വിങ്ങും
ഹൃദയത്തിൻഭാഷയിലൊഴുകി
ഭൂഗാനങ്ങൾ

ഓർമ്മതെറ്റിന്റെ
ചില്ലക്ഷരങ്ങളിലുടക്കി
വിരൽതുമ്പിൽ വന്നിരുന്ന
നുറുങ്ങുകവിതകൾ
പ്രഭാതങ്ങളെ
മനോഹരമാക്കി

ഇടനാഴിയിൽ
പകച്ചുനിന്നൊരു പകൽതുണ്ടിനരികിൽ
അരയാൽത്തറയിലടർന്നുവീണു..
മുഖാവരണങ്ങൾ..

ആദ്യക്ഷരം തെറ്റി
മദ്ധ്യാഹ്നനിഴൽ വീണ
ഭൂമിയുടെയൊരു ദിക്കിലൂടെ
നടന്നു സായന്തനത്തിനരികിൽ
എഴുതിതീർന്നൊരു കഥയിൽ 

നിന്നകലെയകലെയായ്
ആകാശസന്ധ്യയിലൊരു
നക്ഷത്രകവിതയുണർന്നു..
.


No comments:

Post a Comment