Monday, January 28, 2013

സാഗരികയുടെ കവിതകൾ

പ്രഭാതങ്ങളിൽ  അക്ഷരങ്ങൾ മുത്തുപോൽ ചേർത്തടുക്കി   അരയാൽത്തണലിരുന്നെഴുതി സാഗരിക...

സാഗരിക അരിയാൽത്തണലിലിരുന്നെഴുതിയ കവിത വായിച്ച് കുറെയാളുകൾ രോഷാകുലരായി എന്നെവിടെയോ വായിക്കുകയുണ്ടായി.
സാഗരികയുടെ കിഴക്കൻ സമുദ്രത്തിനരികിൽ കുറെയേറെ കുടങ്ങളിൽ അസൂയയുടെ ചോന്ന ചായമൊഴുക്കി കാലം. ..


സാഗരികയുടെ കവിത വായിച്ചു കുറെയാളുകൾ. ....
അതിലെ നക്ഷത്രതിളക്കം കാണാനാനായ് പുഴയല്പം ചെരിഞ്ഞൊഴുകി എന്നൊരു ബുദ്ധസന്യാസി പറയുകയുണ്ടായി..   അതാരുമറിയാതിരിക്കാൻ പുഴ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

സാഗരികയുടെ മനസ്സിനെയുലയ്ക്കുക എന്ന പ്രഥമലക്ഷ്യവുമായി മുന്നിട്ടിറങ്ങിയത് സാഗരികയോട് അസൂയയുള്ള ഒരു സൂര്യവംശ
രാജാവായിരുന്നു. രാജാവിനായ് പലരും സ്തുതിഗീതമെഴുതുമ്പോൾ സാഗരിക കിഴക്കൻ സമുദ്രതീരസന്ധ്യയുടെയരികിലിരുന്ന്
ചക്രവാളത്തിൽ വിരിയും നക്ഷത്രപൂവുകളുടെ  കവിതയെഴുതി.. 


സാഗരിക തനിക്കായ് മനോഹരമായ ഒരു കവിതയെഴുതിയെങ്കിൽ
എന്ന് സൂര്യവംശരാജാവ്  അതിയായി മോഹിച്ചു. സൂര്യവംശരാജാവ് അതിനായി പലേ വഴികളും തേടി.. സാഗരിക അതൊന്നുമറിയാതെ
സമുദ്രതീരത്തിലൂടെ ആകാശവും കണ്ടു നടക്കുകയായിരുന്നു.

തനിക്കായി കവിതയെഴുതാത്ത സാഗരികയെ രാജാവൊടുവിൽ ദ്രോഹിക്കാൻതുടങ്ങി.. 
സാഗരികയുടെ കവിതകളെ ആരും പ്രശംസിക്കരുതെന്ന് ഉത്തരവിട്ടു. സാഗരികയുടെ കവിതകൾ രാജ്യത്താരും വായിക്കാൻ
പാടില്ല, സാഗരിക ഒരു വിശ്വസിക്കാനാവാത്ത എഴുത്തുകാരി. 


സാഗരികയോട് രാജാവിനൊരു സ്തുതിയെഴുതാൻ പലരും ആവശ്യപ്പെട്ടു..
സ്തുതിയെഴുതിയാൽ രാജാവ് ഒരുപാട് സമ്മാനങ്ങൾ തരും എന്ന് പലരും സാഗരികയോട് പറഞ്ഞു. സാഗരികയ്ക്ക് സൂര്യവംശരാജാവിന്റെ
ആവശ്യം അതിയാശ പോലെ തോന്നി.
എന്റെ രാജാവീപ്രപഞ്ചം പണിതീർത്ത മഹാനായ ഒരാൾ, 
മനുഷ്യരാജാവിനെപ്പോലും നിയന്ത്രിക്കുന്ന ആൾ. ആ രാജാവിന്റെ രാജാവ് എന്നോടൊന്നും  ആവശ്യപ്പെടുന്നില്ല.. ഈ മനുഷ്യരാജാക്കന്മാരുടെ ദുരാഗ്രഹം തീർക്കാൻ എന്നെക്കൊണ്ടാവില്ല..

ഈ രാജാവിനെ രോഷപ്പെടുത്തിയാൽ സാഗരികയ്ക്ക് അതിദു:ഖമുണ്ടാവും പലരും പറഞ്ഞു...
ദു:ഖവും സുഖവും അനുഭവിക്കാൻ എനിയ്ക്കാവും....
സാഗരിക വെൺശംഖിൽ കടലൊഴുകും കവിതയെഴുതി..
സൂര്യവംശരാജാവിനാകെ ദേഷ്യം വന്നു..


തന്നെ ധിക്കരിച്ച സാഗരികയെ കാരാഗ്രഹത്തിലടയ്ക്കുവാൻ കല്പനയായി..
ഭടന്മാരരികിലെത്തിയപ്പോൾ സാഗരിക അവരെ ആകാശത്തിൽ നിന്നൊഴുകും മഴതുള്ളികളുടെ കവിതപാടികേൾപ്പിച്ചു..
സാഗരികയുടെ കവിത കേട്ട് മനസ്സലിഞ്ഞ അവർ സാഗരികയെ കാരാഗ്രഹത്തിലടയ്ക്കാതെ രാജ്യം വിട്ടുപൊയ്ക്കുള്ളുവാൻ പറഞ്ഞു..
കവിതയെഴുതും ഞാനെന്തിനു രാജ്യം വിട്ടുപോകണം.. 

ഞാനീ കിഴക്കൻ സമുദ്രത്തിനരികിലെ ഉപദ്വീപിലിരുന്നെഴുതും...

രാജാവിനു വലിയ ദേഷ്യം വരുകയും സാഗരികയെഴുതുന്ന നക്ഷത്രങ്ങളുടെ കവിതകളെയും സാഗരികയെയും നേരായ രീതിയിലല്ലാതെ വിമർശിക്കുകയും
ദ്രോഹിക്കുകയും   ചെയ്തു...രാജാവങ്ങനെ ചെയ്യുന്നു എന്ന് ആരുമറിയാതെയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു..

സാഗരികയ്ക്ക് സൂര്യവംശരാജാവിന്റെ സങ്കുചിതമനസ്സ് കണ്ട് അത്ഭുതമാണുണ്ടായത്..
ഈ രാജാവിനായെങ്ങനെയൊരു സ്തുതിഗീതമെഴുതാനാവും..


രാജാവ് വളരെ സൂത്രക്കാരനായതിനാൽ ആരുമാറിയാതെ സാഗരികയെ പല രീതിയിലും ദ്രോഹിച്ചുകൊണ്ടിരുന്നു..
സൂര്യവംശരാജാവ് ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടും കിഴക്കൻ സമുദ്രത്തിനരികിലെ ഒരു മുനമ്പിലിരുന്ന് സാഗരിക എഴുതിക്കൊണ്ടേയിരുന്നു...


രാജാവിന്റെ ഒളിഭടന്മാർ അതെല്ലാം രാജാവിനെയറിയിക്കുകയും രാജാവ് രോഷാകുലനാകുയും ചെയ്തു..


സാഗരികയുടെ കവിതയുടെ നക്ഷത്രതിളക്കം ആരും കാണാതിരിക്കുവാൻ രാജാവ് കിഴക്കൻസമുദ്രത്തിനരികിലൊരു മതിൽ പണിതു.  അതൊഴുകിപ്പോയ മഴക്കാലത്തിനരികിലിരുന്ന് സാഗരികയെഴുതി
പുണ്യാഹതീർഥം പോലൊരു മഴതുള്ളിക്കവിത......


"മനസ്സേ സാഗരങ്ങൾക്കരികിൽ
മഴ തീർഥജലം പോലൊഴുകുന്നു
കുളിരും ചന്ദനപ്പൂവതിലും
തീർഥം, സോപാനങ്ങളിൽ സംഗീതവും


അഴിമുഖങ്ങൾ തീർത്തു
മതിലാമതിലിന്റെയഴിയും
വിലങ്ങിലും മഴതുള്ളികളെന്റെ
ഹൃദയസ്പന്ദത്തിന്റെ
ലയമാലയത്തിന്റെ തുടിയിൽ
തുളുമ്പുന്നു മഴ...
"







No comments:

Post a Comment