Thursday, December 6, 2012

 മുദ്ര

ഡിസംബറിലുറയാത്ത
എന്റെയാത്മരോഷം
ഒഴുകിതീരട്ടെ
മറ്റുള്ളവരെ വലയിട്ടു
ചില്ലുകുപ്പിയലടയ്ക്കുമ്പോൾ
അയാൾ മറന്നിരുന്നു
ദൈവത്തിന്റെ മുഖം..
നടന്നുനീങ്ങും കാല്പദങ്ങളിലെ
ഭൂമൺ തരികൾക്കപ്പുറം
നീതിയുടെ പുസ്തകശേഖരത്തിൽ
അയാളെഴുതിചേർത്ത
അന്യായപത്രിക
ഭൂമി ആകാശവാതിനരികിൽ
വയ്ക്കുന്നു..
പതിനാലുവർഷം
വനവാസത്തിലുറങ്ങട്ടെ ഭൂമി
രാജ്യവും അന്യായവും
അയാളുടെ കിരീടത്തിലിരിക്കട്ടെ
രാജ്യമില്ലെങ്കിലും, ആയിരം
സ്തുതിപാഠകരില്ലെങ്കിലും
അയാളുടെ അന്യായസാമ്രാജ്യത്തിൽ
ഭൂമിയുടെ മുദ്രയുണ്ടാവില്ല..



No comments:

Post a Comment