Saturday, September 15, 2012

 ഗായത്രിയെഴുതുന്നു


 പ്രിയപ്പെട്ട മീര
എനിക്കിപ്പോൾ ഒന്നു തീർച്ചയായിരിക്കുന്നു. ആ ലോകം നമ്മളെപ്പോലുള്ളവരിൽ ഇങ്ങനെ ചിന്തിക്കാനേ സഹായിക്കൂ.. 
"ദൈവമേ ഇതുപോലെയും മനുഷ്യരോ.."
അവന്റെ നിഴലുപോലും പിന്നിൽ നിന്നു നമ്മളെയാക്രമിച്ചേക്കും
അത്രയ്ക്ക് ഭയാനകമാം ഒരു മുഖം അവൻ ആരുമറിയാതെ ഒളിച്ചുസൂക്ഷിക്കുന്നുണ്ട്..
ആകാശവാതിലിനരികിലെ ദൈവത്തിൻ സുരക്ഷയിൽ നമുക്കെഴുതാം
ആകാശത്തിൻ കഥകൾ, നക്ഷത്രങ്ങളുടെ കവിതകൾ..
 
അവൻ ഒരു നിഴലായിരുന്നു, പിന്നിലൊളിപാർത്ത് പതിഞ്ഞിരുന്നരയാലേറിയതിൻതുമ്പിൽ
നമ്മളെഴുതിയ നുറുങ്ങുകവിതകൾ നുള്ളിക്കീറിയെറിഞ്ഞ നിഴൽ..
ദു:ഷ്ടത മനസ്സിലാരും കാണാതെ ഒളിച്ചുസൂക്ഷിക്കുന്നവൻ..
അവന്റെ സഹായം പോലും ആൾക്കാരെ കാണിക്കാനുള്ള അഭിനയമായിരിന്നിരിക്കും..

ഇന്നു കണ്ടില്ലേ ആ വാർത്തക്കാരന്റെ ഒളിയമ്പുകൾ..
അയാളെ കാണുമ്പോഴേയ്ക്കും എനിക്ക് ചിരിവരും
അയാളുടെ വാർത്തകളോ ഒരു കാർട്ടൂൺ സിനിമ പോലെ തന്നെ..

പിന്നെ നിഴൽക്കാരനങ്ങനെയല്ല.. നയതന്ത്രം ചോറിൽ നെയ്യ് പോലെ
ചേർത്തു മയപ്പെടുത്തി അതിനുള്ളിൽ ഒരിത്തിരി നഞ്ചും ചേർത്തു
മനോഹരമാം പാത്രങ്ങളിൽ വിളമ്പാനറിയുന്നവൻ..
അവനെപ്പറ്റി ഞാനിന്നലെ ദൈവത്തോടു ചോദിച്ചു.
ദൈവമേ!! ഏതുകർമ്മത്തിന്റെ ഗ്രഹദോഷമാവും ഇങ്ങനെയൊരു
നിഴൽപ്പാടിൻ വലയിൽ വീഴേണ്ടിവന്നത്..
ദൈവം ചിരിക്കുകയായിരുന്നു.. പിന്നീടിങ്ങനെയും ദൈവം പറഞ്ഞു
''അയാളൊരു കഥയില്ലാത്തയാൾ..എന്തൊക്കെയോ കാട്ടിക്കൂട്ടിയതിൻ ഒരു മനോവിഷമം അയാൾക്കുമുണ്ട്..പുറത്തുകാട്ടിയാൽ അഹം എന്ന ഭാവം താഴെവീണുടഞ്ഞു തീരും അതിനാലയാൾ കഷ്ടപ്പെട്ട് അഭിനയിക്കുന്നു.
.പഴയ കൃത്രിമനയതന്ത്രമൊന്നും ഇപ്പോളയാൾ ഉപയോഗിക്കുന്നുമില്ല..
ദൈവം പറയുന്നതിലും കാര്യമുണ്ട്.. കൃത്രിമം കാട്ടികൂട്ടിയതിനും നിഴലെയ്തതിനും അവനു ശിക്ഷയും കിട്ടി..

മുന്നിൽ കാണുന്ന വിഭ്രമലോകത്തിന്റെ നിഴലുകൾ നമ്മുടെ മനോഹരമാമീഭൂമിയിൽ വീഴാതിരിക്കാനായ് നമുക്കിനിയും പ്രാർഥിക്കാം...
ദൈവത്തോടു ഭൂമി നിറയ്ക്കാൻ കവിതകൾ തരാനായി നമുക്ക് പ്രാർഥിക്കാം.. അതു മാത്രമേ സത്യമായുള്ളൂ.....

ഗായത്രി

No comments:

Post a Comment