Sunday, September 2, 2012

നക്ഷത്രങ്ങളുടെ കവിത

നിഗൂഢതയുടെ
ആരണ്യകത്തിലൂടെ
ദുർഘടമാം ഗ്രഹദൈന്യങ്ങളിലൂടെ
വാനപ്രസ്ഥവും കഴിഞ്ഞെത്തും
ഹൃദ്സപന്ദനങ്ങളേ
ചന്ദനസുഗന്ധമാർന്ന
തീവ്രപരിചരണത്തിൻ
തീർഥവുമായ് മഴയൊഴുകുമ്പോൾ,
സങ്കീർത്തനമായ്
പ്രഭാതമുണരുമ്പോൾ
പ്രകാശം തൂവി
എണ്ണവിളക്കുകൾ
തെളിയുമ്പോൾ
മഹാസമുദ്രമൊരു
ഘനരാഗശ്രുതിയിലൊഴുകുമ്പോൾ
അരയാൽത്തണലിൽ
ഗ്രാമമൊരു കസവുനേരിയതു
തുന്നുമ്പോൾ
കവിതവിടരും മിഴിയിൽ
പ്രപഞ്ചമുണരുമ്പോൾ
ആകാശത്തിനരികിൽ
ചക്രവാളമെഴുതും
നക്ഷത്രങ്ങളുടെ കവിതയിൽ
നമുക്കലിയാം
ഒരു പ്രകാശബിന്ദുപോലെ..

No comments:

Post a Comment