Saturday, September 22, 2012

നക്ഷത്രങ്ങളുടെ കാവ്യം
 
നിഴൽ പെയ്തു നീങ്ങുന്ന
മദ്ധ്യാഹ്നമേ, വഴിയ്ക്കഴൽ
തീർന്ന സായന്തനം കാവ്യമാകുമീ
മൊഴിയ്ക്കുള്ളിലെന്നേ
മരിച്ചൂ  തടാകങ്ങൾ..
മഴക്കാലമൊന്നിൽ കടൽചിപ്പിയിൽ
നിന്നുണർന്നൂ മനസ്സും
മനസ്സിന്റെ സർഗവും;
മുനമ്പിൽ നിന്നും ജപം തീർത്തോരു 

തീരത്തിലുഷസന്ധ്യകൾ
മൊഴിചെപ്പും തുറന്നു;
കടം തീർത്തു പണ്ടേ നടന്നു
പതാകകൾ...
ഇടയ്ക്കാടിയാരോകറുപ്പിൻ
കലാശങ്ങളരങ്ങിൽ
തിമിർത്തർഥശൂന്യമാം
നാട്യങ്ങളതിൽ നിന്നകന്നു
സ്വരങ്ങൾ, മഹായാനമതിൽ
നിന്നു കണ്ടൂ ദിഗന്തം,
ദിഗന്തത്തിനുടക്കിൽ
തിളങ്ങീയൊരാർദ്രനക്ഷത്രം
ത്രിനേത്രത്തിലാരോ നിറച്ചൂ  കനൽ, 

നേർത്തമൊഴിക്കുള്ളിലേറികടൽ
വിരൽതുമ്പിലെ തുടിക്കുള്ളിൽ
നിന്നും തളിർത്തു
പ്രകാശത്തിനിതൾപ്പൂവുമായെന്റെ
നക്ഷത്രകാവ്യം...


No comments:

Post a Comment