Tuesday, September 25, 2012

 മൊഴി


തണുപ്പുമാഞ്ഞു പ്രഭാതങ്ങളിൽ
വെയിൽതുമ്പിലെരിഞ്ഞു
മഴക്കാലപ്പൂവുകൾ
പിന്നെ കരിഞ്ഞുണങ്ങും
ദിനങ്ങൾതൻ ചിത്രങ്ങൾക്കുള്ളിൽ
നിന്നുമുണർന്നു ചന്ദനത്തിൻ സുഗന്ധം
ഗ്രാമം മെല്ലെ നടക്കും
മൺപാതയിലുണർന്നു
നേർക്കാഴ്ച്ചകൾ..

വഴിയിൽ നിമിഷങ്ങൾ
ചില്ലുപാത്രങ്ങൾ തട്ടിയുടച്ചു
തുളസിപ്പൂവിതളിൽ ഋണം
നിഴൽപ്പൊട്ടുകൾ
മിഴിയ്ക്കുള്ളിലൊതുങ്ങാനാവാത്തൊരു
സമുദ്രം; ചിറകെട്ടിയതിനെ
വിലങ്ങേറ്റുമഴിമുഖങ്ങൾ
കാവലതിന്റെയൊരുകോണിലായിരം
പതാകകൾ..

മുദ്രകൾ തീർക്കും സന്ധ്യാദീപത്തിൻ
പ്രകാശത്തിലഗ്നിയെ തണുപ്പിക്കും
നക്ഷത്രവിളക്കുകൾ
വിണ്ണിലെ സങ്കല്പങ്ങളോംങ്കാരമെഴുതുന്ന
സ്വർണ്ണദീപങ്ങൾ കാവ്യഭാവങ്ങൾ
മനോഹരമിന്നുമെൻ വിരൽതുമ്പിൽ
മിന്നുന്ന സ്വരങ്ങളെ
സ്വർണ്ണത്തിൽ പൊതിയുന്ന
ശരത്ക്കാലത്തിൻ ഗാനം

No comments:

Post a Comment