Thursday, September 27, 2012

നക്ഷതങ്ങളുടെ കവിത


പവിഴമല്ലിപ്പൂക്കളുറങ്ങും
ശരത്ക്കാലമിഴിയിൽ
കാണും ലോകമാർദ്രമാം
കാവ്യസ്പന്ദം
ഇടയ്ക്കെപ്പോഴോ കണ്ടൂ
ദു:സ്വപ്നമതിനഗ്നിയെരിച്ചൂ
ചന്ദനപ്പൂവിരിയും ഭൂഗാനങ്ങൾ
വഴിയിൽ നിഴൽതൂകിയോടിയ
നിമിഷത്തിനൊതുക്കിൽ
കാൽതട്ടിവീണുടഞ്ഞു
സ്വപ്നങ്ങളും
വിരലി
ശാന്തിതൻ
കൂടുകൾ തുന്നിക്കെട്ടി
ദിനങ്ങൾ നടന്നു
ഞാനൊഴുകീ പായ് വഞ്ചിയിൽ

മുനമ്പിൽ വീണ്ടും വന്നു സന്ധ്യയെൻ
മനസ്സിന്റെ ജപമണ്ഡപത്തിലെ
നക്ഷത്രകാവ്യം പോലെ
വളപ്പൊട്ടുകൾ ഗ്രാമമെടുത്തു
പിന്നെ ഞാനുമെഴുതാനിരുന്നു
നെൽപ്പാടങ്ങൾ സാക്ഷ്യം നിന്നു
പവിത്രം ചുറ്റി ത്രിദോഷങ്ങളും മാറ്റി
ഗ്രഹച്ചിമിഴിൽ തീർഥം തൂവി
മഴക്കാലവും നടന്നൊടുവിൽ
ഹോമാഗ്നിയിലെരിഞ്ഞുതീരാത്തൊരു
സ്വരമായ് ഞാനും മാറി 

രാഗമാലികയ്ക്കുള്ളിൽ
ചുറ്റിലും കാറ്റിൻ മൃദുമർമ്മരം
കടലിന്റെ ഹൃത്തിലെ ശ്രുതിയെന്റെ
കാവ്യമാകുന്നു വീണ്ടും...

1 comment:

  1. ഒടുവിൽ
    ഹോമാഗ്നിയിലെരിഞ്ഞുതീരാത്തൊരു
    സ്വരമായ് ഞാനും മാറി
    രാഗമാലികയ്ക്കുള്ളിൽ
    ചുറ്റിലും കാറ്റിൻ മൃദുമർമ്മരം
    കടലിന്റെ ഹൃത്തിലെ ശ്രുതിയെന്റെ
    കാവ്യമാകുന്നു വീണ്ടും...നല്ല ഭാവന... നന്ദി നന്നായി...

    ReplyDelete