Saturday, April 9, 2011

മഴതുള്ളികളിലൂടെയൊരു

വാതിലുകളിലെ വെങ്കലപ്പാളികളിൽ
ആരൊക്കയോ പലതുമെഴുതിയിട്ടു
എഴുതേണ്ടിയിരുന്നില്ല
എന്നു തോന്നും വരെയതു
തുടർന്നുകൊണ്ടേയിരുന്നു
മായ്ച്ചിട്ടും മായ്ച്ചിട്ടുമവ
മാഞ്ഞുപോയതേയില്ല
ശർതക്കാലവർണത്തിൽ
മായുമെന്നാദ്യമോർത്തു
ശിശിരകാലമഞ്ഞിലുറഞ്ഞില്ലാതെയാവുമെന്നും കരുതി
പക്ഷെ പണ്ടെങ്ങോ തകർന്ന സാമ്രാജ്യങ്ങളെ
സംരക്ഷിക്കും പുരാവസ്തുഗവേഷകർ
വെങ്കലപ്പാളികളിലെ ചിത്രങ്ങളും
മായ്ക്കാൻ മടിക്കുന്നു
എഴുതേണ്ടിയിരുന്നില്ലയെന്നിന്നാർക്കും
തോന്നുന്നേയില്ല
അതിനാലാവാം വിരലുകളും
ചലിച്ചുകൊണ്ടേയിരിക്കുന്നത്
എല്ലാം കണ്ടുനിറഞ്ഞ
മിഴിയിലൂഷരകാലത്തീയൊഴുകുമ്പോൾ
ഒരു വേനൽമഴപെയ്തെങ്കിലെന്നാശിക്കുന്നു ഭൂമി...
മഴതുള്ളികളിലൂടെയൊരു കെട്ടുവള്ളത്തിലേറി
ഉൾക്കടലിലേയ്ക്കൊഴുകാൻ
മനസ്സുമാശിക്കുന്നു....

No comments:

Post a Comment