Sunday, April 3, 2011

നക്ഷത്രമിഴിയിലുണരും കവിതകൾ

ഒരുവേനലവധിയുടെ
മാമ്പൂക്കളുമായ്
ബാല്യം നടന്നവഴിയാകെ
മാറിയിരിക്കുന്നു
ടാർ തൂവിയാകെയിരുണ്ടതിലൂടെ
പുകതുപ്പിയോടുന്നു പുതുമ
ഒരിയ്ക്കലെങ്ങോ
നിറഞ്ഞൊഴുകി
പിന്നെയൊരു വേനലിൽ
വറ്റിയോരാറ്റിറമ്പിൽ,
കൊഴിഞ്ഞ കൈതപ്പൂവുകൾക്കരികിൽ
നിമിഷങ്ങളാൽ മെടഞ്ഞ 
കനലാളും വേനൽക്കാലക്കൂടകളുമായ്
നടന്നു നീങ്ങുന്നു കാലം....
മദ്ധ്യാഹ്നത്തിന്റെപാതയോരത്തിലൂടെ
നടക്കാനാവാതെ മിഴിപൂട്ടിയുറങ്ങുന്നു
നാലുമണിപ്പൂവുകൾ..
വേനൽമഴത്തുള്ളികൾ പോലെ
സായന്തനത്തിന്റെ
നനുത്ത സ്പർശത്തിൽ
വിരലുകളിലുണരുന്നു
സന്ധ്യാവിളക്കുകൾ
പ്രകാശത്തിനുമൊരു ഭംഗി
നക്ഷത്രമിഴിയിലുണരും
കവിതകൾ പോലെ....

No comments:

Post a Comment