Monday, August 13, 2012

 പതാകയുടെ കവിത


 














മനസ്സേ
മുൾച്ചെടിയിലുടക്കിക്കീറിയ
രാജ്യപതാകയെ
ഹൃദയത്തിലേറ്റിയാലും
അതിലുമെഴുതാം
നമുക്കൊരു കാവ്യം..

സ്വതന്ത്രമൺതരികളിൽ
നിഴലേറ്റിയ സ്വാർഥം ചിരിക്കും
ധ്വജങ്ങളിൽ നിന്നടർത്തിമാറ്റി
ഉലഞ്ഞുതുടങ്ങിയ
രാജ്യപതാകയിൽ
സ്വതന്ത്രസേനാനികളുടെ
നിസ്വാർഥമുദ്രപതിപ്പിയ്ക്കാം

സ്വാർഥത്തിൻ മുൾച്ചെടികളിൽ
മന്ദഹാസമുണർത്താൻ
വിലപേശി വിറ്റു തീർന്ന
ത്രിവർണ്ണത്തിനോരോ
നിറവുമൊഴുകും
ഭൂമിയുടെ സമുദ്രതീരങ്ങളിൽ
മനസ്സേ
ചിത്രകമാനങ്ങളിൽ
എഴുതിസൂക്ഷിക്കാം
നമുക്കീ പതാകയിലെ
മനോഹരവർണ്ണങ്ങൾ...

No comments:

Post a Comment