Friday, August 17, 2012

  മൊഴി








 



ഓർമ്മകളുടെയിതളുകൾ
ദിനങ്ങളിൽ
നിന്നടർന്നുവീഴട്ടെ
അതിനിടയിൽ
നിന്നുയരും ഒരോ അക്ഷരവും
മഴതുള്ളിപോലെ
മനോഹരമാം
കവിതയുടെ സ്വരമാവട്ടെ
നാടകശാലയുടെ
തിരശ്ശീലയ്ക്കുള്ളിൽ
നാട്യമൊടുങ്ങുമ്പോൾ
നഗരമൊരുപക്ഷെ
അപരിചിതമായേക്കാം....
കടവിൽ തോണിതുഴഞ്ഞുനീങ്ങും
ഭൂഗാനത്തിനരികിൽ
മഴക്കാലപ്പൂവുകൾ
നിറഞ്ഞേക്കാം...
ഒരിടവേളയുടെ
നനഞ്ഞ കുതിർന്ന
പുസ്തകത്താളിലൂടെയൊഴുകി
മാഞ്ഞ കഥകൾ
അയഥാർഥമുദ്രകളായ് മാറിയേക്കാം...
ഗ്രാമമേ എനിയ്ക്കെഴുതാൻ
സന്ധ്യാവിളക്കുകളുടെ
പ്രകാശം തന്നെയധികം
ചിത്രകമാനത്തിൽ

സന്ധ്യ അശോകപ്പൂവുകൾ
വിരിയിക്കുമ്പോൾ
ചന്ദനസുഗന്ധമൊഴുകും
ഒരോലക്കീറ്റിൽ
നൂറ്റാണ്ടുകൾ മുന്നൊലൊഴുകുമ്പോൾ,
രുദ്രതീർഥത്തിനരികിലിരുന്ന്
പതാകയുടെ വർണ്ണങ്ങളിൽ
മൺ തരികളിൽ
ഒരു ചിത്രം രചിക്കാം...

No comments:

Post a Comment