Tuesday, August 21, 2012

  പ്രിയപ്പെട്ട ഗായത്രി,














എനിക്കെഴുതാനുള്ളതേ നീയെഴുതുന്നുള്ളൂ..

 മഴപെയ്യുമൊരു  സമുദ്രതീരത്തിൽ നിൽക്കുമ്പോൾ
ആരാണാവോ ഉടഞ്ഞ സൗഹൃദത്തിൻ ചില്ലുതരികളിൽ കൃതിമചായങ്ങളാൽ ഒരു പനിനീർപ്പൂനീട്ടുന്നത്. അല്ലെങ്കിലും ഭൂമിയുടെ പനിനീർപ്പൂവുകൾ പോലെയാവില്ല ചായക്കൂട്ടൊഴുക്കി കടലാസുകമ്പനികൾ നിർമ്മിച്ച് വിതരണം ചെയ്യാൻ കഠിനപ്രയത്നം ചെയ്യും പണവും, പ്രദർശനപ്പുരയും കണ്ടാൽ ചിരിക്കുംപൂവെന്നവർ മാത്രം പറയും ആ വസ്തു..

ഗായത്രി,
അയാൾ തന്നെയല്ലെ നമ്മോട് രംഗമൊഴിഞ്ഞുപോവാനാവശ്യപ്പെട്ടത്.. ഒരിക്കലും മുഖം തരാതെ മുഖം ശിരോപടങ്ങളിലൊളിച്ചു സൂക്ഷിക്കാൻ
പ്രയത്നിച്ച അയാളെയെങ്ങെനെ നമുക്ക് വിശ്വസിക്കാം.....
ഒരോ സൗഹൃദത്തെയും വിലങ്ങിലിട്ട് പുതിയ സൗഹൃദം തേടിപ്പോകും അയാളെപ്പോലെയുള്ളവർ ചതിക്കുകയേയുള്ളൂവെന്ന് ഇന്നെനിക്കറിയാം.. സൗഹൃദമെന്നാൽ അയാളെപ്പോലുള്ളവർക്ക് ഒരു നേരം പോക്ക്..
പിന്നെ ലോകത്തിന്റെ മുന്നിൽ അഭിനയിക്കാനായാൽ എങ്ങനെയും അയാളെപ്പോലുള്ളവർ രക്ഷപ്പെടും..
പിന്നെ നമ്മളുടെ ദു:ഖം കാണാൻ തപസ്സു ചെയ്യുന്നുണ്ടല്ലോ ആ അഭിനവ അന്തികൃസ്തു.. അയാളാവും മറ്റയാളെ സംരക്ഷിക്കുന്നത്.. കടലാസ് പനിനീർപ്പൂക്കളിൽ ചായം തേച്ചുപിടിപ്പിക്കുന്നത്.. കുരിശിലെ ദൈന്യത്തിനിടയിലും ഇയാളെപ്പോലുള്ളവരെ കാണുമ്പോൾ യഥാർഥ ക്രിസ്തു പോലും ചിരിച്ചുപോയേക്കും....

ഗായത്രി,,
ശിരോപടങ്ങളുടെ സൗഹൃദങ്ങൾ നമുക്കെന്തിന്.. മനസ്സിൽ ബാക്കിയുള്ള സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, ദയാവായ്പിന്റെയും അവസാനകണിക വരെ ഇവരെപ്പോലുള്ളവർ ഇല്ലായ്മ ചെയ്യും..

ചായക്കൂടുകളുടെ ഘോഷയാത്ര നടക്കട്ടെ.. അതിനരികിൽ പ്രകടനനാടകങ്ങളും..

ഗായത്രി,
ആരെ ബോധിപ്പിക്കാനിവർ ഇത്രയേറെ പ്രയാസപ്പെടുന്നത്...
ലോകത്തെയോ, ദൈവത്തെയോ അതോ നമ്മുളുടെയീ ഭൂമിയേയോ???

ദൈവമേ!! പ്രകടനനാടകങ്ങളുടെ പ്രകടനപത്രികയിവർ ഞങ്ങളുടെ മുന്നിലേയ്ക്കിടുമ്പോൾ ദയവായി മഴക്കാലപ്പൂവുകളിൽ നക്ഷത്രങ്ങളുടെ കവിതയെഴുതാൻ കുറെയേറെ സ്വരങ്ങൾ തന്നാലും എന്നു ഞാൻ പ്രാർഥിച്ചുപോകുന്നു...

മീര

No comments:

Post a Comment