Saturday, September 3, 2011

നക്ഷത്രങ്ങൾ വിളക്കുതാഴ്ത്തും വരെയും
നറുക്കിലയിലേയ്ക്ക് 
അക്ഷതമിട്ടു ചുരുക്കാം
ആകാശത്തെ..
അതിലൊതുങ്ങിയില്ലങ്കിൽ
നെടുതൂണുകൾപണിതതിൽ
വിലങ്ങിടാം...
നക്ഷത്രങ്ങൾ
വിളക്കുതാഴ്ത്തും വരെയും
സന്ധ്യയുടെയന്ത്യഗാനം
വരെയുമെഴുതിനിറയ്ക്കാം
വൈരുദ്ധ്യം....
പിന്നെയെമുണരും
പ്രഭാതങ്ങളിൽ
സ്വരങ്ങൾ ചേർത്തു പണിയാം 
ഒരു പദം, ഒരു വർണം...
വർത്തമാനകാലത്തിനരികിൽ
പോയകാലത്തിൻ ഭാരമൊഴിയാത്ത
പല്ലക്ക് നീങ്ങുമ്പോൾ
മഴതുള്ളികളിൽ ചേർത്തുവയ്ക്കാം
ആകാശത്തിന്നൊരുസ്വരം..... 


No comments:

Post a Comment