Wednesday, March 2, 2011

ഋണങ്ങളും മാഞ്ഞുകൊണ്ടേയിരിക്കും

ആരോ സ്വരുക്കൂട്ടിയ
ഋണബാധ്യതയിലുലഞ്ഞ
ജീവസ്പന്ദനങ്ങളുടെ
കണക്കുപുസ്ത്കത്തിൽ
കൈയിലളന്നെഴുതാൻ
നീക്കിയിരിപ്പില്ലാതെ
ഒരു യുഗം നടന്നുനീങ്ങുന്നരികിൽ
കടംകഥകൾ തേടിയതിനരികിൽ
തുടിയിട്ടെത്തിയ
ദിനങ്ങളെയെല്ലാമൊരു
തുലാഭാരത്രാസിലിളന്നെടുത്ത്
സമമാക്കിയപ്പോൾ
പിന്നീടുവന്ന ഋതുക്കൾ
ഋണക്കടുംകെട്ടുകൾ ലഘൂകരിച്ചു
നിറം ചാലിച്ചെഴുതിയ നെടുമ്പുരയിലെ
തൂണുകളിളകിവീണ പേമാരിയിലൂടെ
നടന്നൊരുശരത്ക്കാലവും
കടന്നെത്തും ശിശിരവും മാഞ്ഞുപോകും...
ആരോ സ്വരുക്കൂട്ടി
കൂടയിൽ നിക്ഷേപിക്കും
ഋണങ്ങളും മാഞ്ഞുകൊണ്ടേയിരിക്കും
ഋതുക്കളെ പോൽ....

No comments:

Post a Comment