Friday, March 25, 2011

ചിക്കാഗോയിലെ മഞ്ഞുതുള്ളികൾ

ഒരുനാളൊരുനാളൊരൂഷരകാലത്തിലാരോ
പറഞ്ഞുകൊണ്ടേയിരുന്നു
കാവിപുതച്ചു കാശിയാത്രയ്ക്കൊരുങ്ങുക
കാവിപുതച്ചരികിലിരുന്ന മുനമ്പിലെ
കടലും പറഞ്ഞുകൊണ്ടേയിരുന്നു
ഭയപ്പെടാതിരിക്കുക
വഞ്ചിയേറിയിങ്ങോട്ടുപോരിക
പിന്നെയെവിടെയോ തട്ടിയുടഞ്ഞ
തിരകൾ പറഞ്ഞൊതൊക്കെയും
അനവസരത്തിലെയാദ്ധ്യാത്മികതയായിരുന്നു
അതിലൊന്നുമൊരർഥവും കണ്ടില്ല
അതിനാലാവും
കാവിത്തലപ്പുകളാൽ
വിരലുകൾ മൃദുവാക്കി
അശോകപ്പൂവുകളുടെ നിറമുള്ള
സന്ധ്യയെയുയുള്ളിലേയ്ക്കാവാഹിക്കാനായത്
ഒരു നാളൊരൂക്ഷരകാലത്തിലാരോ
പറഞ്ഞുകൊണ്ടേയിരുന്നു
കാവിപുതച്ചു കാശിയാത്രയ്ക്കൊരുങ്ങുക
എവിടെ ദണ്ഡാജിനം
എവിടെ കമണ്ഡലു
എവിടെ ജപമാല
തപസ്സിരിക്കാനിവിടെയും
തപോവനങ്ങളുണ്ടല്ലോ..
മനസ്സിലേയ്ക്കൊഴുകുന്നുവല്ലോ
കാവിയിൽ പൊതിഞ്ഞ
ഹൃദയത്തുടിപ്പുകൾ,
ചിക്കാഗോയിലെ മഞ്ഞുതുള്ളികൾ..

No comments:

Post a Comment