Sunday, March 27, 2011

സ്മാരകചെപ്പുകൾ

ആരോ പറഞ്ഞു
അഗ്നിയുള്ളിലൊതുക്കിയ
ഫ്യുജിയെയറിയുക
ഭൂമിയുടെ വിടവുകളിലൂടെ
മിയാഗിയെയും കാണാനാവുന്നു
ഇനിയെവിടെയാണാവോ
വിടവുണ്ടാവുക
വന്മതിൽക്കെട്ടിലോ
ലോകത്തിന്റെ മേൽക്കൂരയിലോ
ചെറിയവീടുകളുടെയാരൂഢശിലകളെ
അമ്മാനമാടിയപ്പോൾ
ഫ്യൂജിയിളകുമെന്നാരുമോർത്തതേയില്ല
ഉദിക്കാനുമസ്തമിക്കാനുമൊരു
പകലല്ലേ വേണ്ടു
മുഖാവരണങ്ങളിൽ മൂടിയെത്രനാൾ
ഭൂമിയുടെ ദൈർഘ്യമളക്കാനാവും
അളന്നളന്നൊരുവിടവിലൂടെ
തകർന്നടിയും ഗോപുരങ്ങളിലൂടെ
ചിതറിയ രക്തതുള്ളികൾക്കിടയിലൂടെ
ഛിന്നഭിന്നമായ ജന്മങ്ങൾക്കിടയിലൂടെ
നടന്നുകാണാം
ഉദയസൂര്യന്റെ രാജമണ്ഡലങ്ങളെ
കൽമണ്ഡപം കാക്കും
സ്മാരകചെപ്പുകളെ.....

No comments:

Post a Comment