Wednesday, March 9, 2011

മിഴിപൂട്ടിയിരിക്കാനാവാതെ

നടുമുറ്റത്തൊഴുകിയ
വേനൽമഴയുടെ ശിഖരങ്ങളിലും
ആരൂഢശിലയിലും
കത്തിയാളിയ തീയിൽ
കരിഞ്ഞുണങ്ങിയ
കരിയിലകൾ പാറിയ
വേനൽക്കാറ്റിനരികിൽ
മേഘങ്ങൾ നീരൊഴിഞ്ഞൊഴുകിയ
വഴിയിൽ
കായലിനപ്പുറം കത്തിയ
മദ്ധ്യാഹഭ്രാന്തിലെരിഞ്ഞ
പുൽനാൽമ്പുകളിൽ
സായാഹ്നവും കടന്നുവന്ന
സന്ധ്യയിത്തിരി ചന്ദനക്കുളിർപൂശി
നടന്നുനീങ്ങുമ്പോൾ
മിഴിപൂട്ടിയിരിക്കാനാവാതെ
ഒരുമാത്രയ്ക്കിടയിൽ
തെറ്റിയൊരക്ഷരകാലത്തെ
വീണ്ടും ചിമിഴിലാക്കി
അഗ്നിപ്പാടുകൾ താണ്ടി
യാത്രതുടർന്ന ഭൂമിയുടെയരികിൽ
മനസ്സു തേടി
നൂറ്റാണ്ടുകളിൽ വീണുടയാതെ
നിമിഷങ്ങളിൽ തട്ടിപ്പൊടിയാതെ
യുഗങ്ങളിൽ വീണുതകരാതെ
പ്രപഞ്ചം ഭദ്രമായ് സൂക്ഷിച്ച
മഹാകാവ്യത്തിലെയൊരു സർഗം

No comments:

Post a Comment