Tuesday, March 29, 2011

വിരലുകളിലൊഴുകും ശരത്ക്കാലമേ

വിരലുകളിലൊഴുകും ശരത്ക്കാലമേ
നെയ്തെടുക്കുക
നക്ഷത്രങ്ങളെപ്പോൽ
മിന്നും സ്വപ്നങ്ങളെ
ആർഭാടക്കൂട്ടിലൊഴുകിയുടഞ്ഞുവീണ
അപരിചിതസായാഹ്നമേ
അരികിലെനിഴൽപ്പാടുകളെയുമെടുത്തുമായുക
ആർക്കോവേണ്ടിയൊരുക്കിയില്ലാണ്ടായ
പടിപ്പുരകളിലൊന്നിൽ
മുഖം നഷ്ടമായൊഴുകിയോരസ്തമയമേ
ഇനിയുമരങ്ങിലഭിനയിക്കുന്നുവോ
സന്ധ്യാവിളക്കുമായ്
രാവിനിടനാഴിയിലൂടെ
പകൽമുറ്റത്തേയ്ക്കൊഴുകും
സമുദ്രമേ
ശരത്ക്കാലവർണങ്ങൾ
ഭദ്രമായ് സൂക്ഷിക്കാനായ്
നിധിശേഖത്തിൽ നിന്നും
മുദ്രാങ്കിതങ്ങളില്ലാതെ
ഒരു ശംഖും കുറെയേറെ
കടൽചിപ്പികളും തരിക...

No comments:

Post a Comment