Sunday, March 13, 2011

ഹൃദ്സ്പന്ദനങ്ങൾ

ചുരംകടന്നോടിയ
പകൽവെളിച്ചത്തിനരികിലിരുന്നൊയിരം
പ്രണയകാവ്യമെഴുതി
രാത്രിയുടെയിരുട്ടുമായ് നിങ്ങിയ മുഖമേ
പറയുകയിനിയും
പകലിൻ പൊന്നാടകളിലെ
പകിട്ടെവിടെയൊളിച്ചു
ഘനശ്യാമമേഘങ്ങൾ
ശ്രുതിമാറ്റിയെഴുതിയ
ചക്രവാളത്തിനരികിലെ
തിരയേറും കടലുയരുന്നുവല്ലോ
തീവ്രപരിചരിണത്തിൽ
നിന്ന് കാൽതെറ്റിവീണ
ദ്വീപിനരികിലിരുന്ന്
വിധിയുടെ വർണപ്പൊട്ടുകളില്ലാത്ത
ചുമർചിത്രങ്ങൾ കാണാമിനി
ആരുമവിടെയൊന്നും പറഞ്ഞില്ലല്ലോ
പിന്നെയെന്തിങ്ങനെ
ഉലയുന്നൊരുത്ഭവചെപ്പിൽ
നീർക്കുമിളകളായ് മുങ്ങിപ്പൊങ്ങുമ്പോഴും
വർണ്ണപ്പൊട്ടുകളില്ലാത്ത വിധിരേഖകളുടെ
ഉലയുന്ന തീരങ്ങളിലൂടെ നടക്കുമ്പോഴും,
തകർന്നടിയും ഗോപുരപ്രാന്തങ്ങളിലോടുമ്പോഴും
ഒളിപാർത്തു തടുത്തുകൂട്ടി
പേടകത്തിലാക്കിയ
അയൽക്കാരുടെയാകുലതകളോടന്തേയീ
ലോകത്തിനിത്ര പ്രിയം...
അതിനുമപ്പുറം ലോകാലോകപർവതമിറങ്ങി
താഴേയ്ക്ക് വരുന്നതാരോ??

No comments:

Post a Comment