Friday, October 28, 2011


സ്മൃതി
ഇത്രമേൽ പഴക്കമോ
ചരിത്രതാളിൽ നിന്നുമെത്തി
നോക്കീടും ചിത്രഭാവങ്ങൾ
പണ്ടേ ഗ്രീഷ്മമിറ്റിച്ച 
കനൽ വീണു കരിഞ്ഞപുഴയോരമിത്രയും
ചുരുങ്ങിയതെന്നെന്നുമറിഞ്ഞീല
കാലമോ ചുറ്റുന്നതു ഗ്രഹ മൗഢ്യത്തിൻ
സൂക്ഷ്മപാതകൾക്കുള്ളിൽ
മാഞ്ഞൊരായുസ്സിൻ കുടീരത്തിൽ
ഇറങ്ങിപ്പോകും നേരമിലകൾക്കുള്ളിൽ
മഴക്കുളിരിൽ വിരിയുമെൻ
ഹൃദയം സ്പന്ദിച്ചുവോ?
തണുപ്പാർന്നൊരുനേർത്ത
സ്വരമായ് പുലർകാലമതിലും
പാടാനൊരു ശ്രുതിയിട്ടുവോ ഭൂമി?
ഇടയ്ക്കയൊരു സൗമ്യഭാവമായ്
പ്രദക്ഷിണവഴിയിൽ
സപ്ന്ദിക്കുമ്പോൾ കണ്ടതോ
ശരത്ക്കാലസ്മൃതികൾ;
പഴുക്കിലയ്ക്കരികിൽ
സ്വർണം തൂവിയടുത്തേയ്ക്കത്തും
സ്വർഗവാതിലിൻ മൊഴിപ്പൂക്കൾ...

No comments:

Post a Comment