Monday, October 17, 2011


മൊഴി
മൗനമേതോ ഗുഹാമണ്ഡപത്തിൽ
ധ്യാനമന്ത്രങ്ങളെല്ലാം മറന്നങ്ങിരിക്കുന്നു
ഒരോപദത്തിലും വീഴും മഴക്കാറിലീറൻ
തുടുപ്പാർന്നു നിൽക്കുന്നു സന്ധ്യയും
ആരവങ്ങൾ കേട്ടുറങ്ങാതെയീക്കടലേതു
സത്യത്തിനെയുള്ളിലൊതുക്കുന്നു..
പാതിയും നിശ്ചലം കാലം
വെടിപ്പാർന്ന പാതയോരത്തോ 
തണൽപ്പാടുകൾ മാത്രമേതോ
നിദാന്തസ്മൃതിയ്ക്കുള്ളിലെ 
സ്വരമേറ്റിയ വർണങ്ങളെല്ലാം
ശരത്ക്കാല ഗാനമായ് പൂക്കും
പ്രഭാതങ്ങളിൽ വിരൽപ്പാടുകൾക്കുള്ളിലെ 
ശംഖുപോൽ മുദ്രകൾ തേടുന്നതേതു 
കാവ്യത്തിന്റെ ഗദ്ഗദം..
പാതയോരങ്ങളിൽ നിന്നും
പുരാവൃത്തമേഘങ്ങൾചിന്തും
ഋണക്കൂട്ടിൽ വീണൊരൊ
നേരും മറഞ്ഞു , ചരിത്രമാ 
കൽശിലാസ്തൂപങ്ങളിൽ
മൗനമായിയുറഞ്ഞുപോയ്

No comments:

Post a Comment