Wednesday, November 9, 2011

മൊഴി
തടുത്തുകൂട്ടീയുഷസ്സിന്നിന്റെ
തളിരുകളുണർത്തീ
മനസ്സിന്റെയിതൾചില്ലകൾ
കാലമൊളിപാർത്തിരുന്നൊരു
ജനൽവാതിൽക്കൽ
കാത്തുകിടന്നു 
മറക്കുടചൂടിയ നിഴലുകൾ ..
ആയിരം യുഗങ്ങൾ
തന്നനന്തശയനത്തിലാദിമൂലത്തിൽ
പ്രളയത്തിലുമുറങ്ങാതെ
അരികിൽ ഭൂമിയെന്റെ
വിരലിൻ തുമ്പിൽ
മഴക്കുളിരിൻ പീയുഷത്തെയൊഴുക്കി
പുനർജപമന്ത്രങ്ങളതിൽ
നിന്നുമുണർന്നു ഹൃദയവും
അരികിൽ നിന്നു ത്രികാലങ്ങളെ
തണുപ്പിച്ചോരെഴുത്തോലകളറയ്ക്കുള്ളിലെ
നാരായങ്ങൾ..
ത്രിസന്ധ്യയ്ക്കരികിലോ ഞാൻ നിന്നു
പണ്ടേപ്പോലെയിടയ്ക്കെപ്പോഴോ
മഷിപ്പാടുകൾ ദൈന്യം തന്നു
അരക്കൂടുകൾ തീർത്തു മുള്ളാണിയേറ്റി
പഴേ ഋണങ്ങൾ കൽക്കെട്ടിലായിരുന്നു
പക്ഷേയെന്റെ ഹൃദയത്തിലോ
സന്ധ്യ മായിച്ചു ഗ്രഹങ്ങളെ..

No comments:

Post a Comment