Thursday, November 17, 2011


മൊഴി
ഇന്നലെയാ നിള നൈൽനദിയിൽ
നിന്നുമെണ്ണിയെടുത്തു കൽച്ചീളുകൾ
പിന്നെയുമൊന്നേപറയുവാനുള്ളൂ
മൺദീപങ്ങളൊന്നായ്
കെടുത്തുന്നതെങ്ങെനെയന്നുമോ?
പിന്നയേതോ മിഴിനീർതുള്ളിയിൽ
നിന്നുമെന്നേയടർന്ന നിളപോലെ
നീളുന്ന മുന്നിലെ നീണ്ടവയൽപ്പാടമൊന്നതിൽ
ഇന്നും ഘനശ്യാമ മേഘങ്ങൾ 
തേടുന്നതൊന്നു മാത്രം പടക്കോപ്പുകൾ;
തീരാത്തതൊന്നു മാത്രം കുലവൈഭവം..
മങ്ങാതെയിന്നും തുടുക്കും പ്രഭാതങ്ങൾ
കാണാതെ മുന്നിലേയ്ക്കെത്തും
ദിഗന്ത പ്രവാഹങ്ങൾ..
കാലമോ ചന്ദനപ്പൊട്ടുകൾ മായ്ച്ചാദി
കാലത്തിലെ കുരുക്ഷേത്രങ്ങൾ തേടുന്നു..
ആദിതൊട്ടാദ്യക്ഷരങ്ങളിൽനിന്നേതൊരാ-
ലാപനത്തിൻ സ്വരം ഭൂമി തേടുന്നു. 
ഇവിടെയീ ഭൂമിതൻ മഴയതും ശാന്തം..
ഇടറുന്നുവോ നൈൽ, വിപ്ലവചാന്തിന്റെ
കുറിയുമായ് ശിരസ്സും കുനിച്ചുനീങ്ങും 
മഹാഗതിയിൽ നിന്നും വീണ്ടുമെവിടെയീ
ഭൂമിയുമെഴുതും 
പ്രപഞ്ചമേ! കൂട്ടിരുന്നീടുക...



No comments:

Post a Comment