Saturday, November 19, 2011


മൊഴി

ഒരോവഴിയ്ക്കുമരികിലും 
വന്നുനിന്നേതുകുലം 
പെരും വാദ്യങ്ങൾ കൊട്ടുന്നു
ആയിരം ജന്മയോഗങ്ങളും
മായ്ക്കുന്നൊരാരവം ചുറ്റിലും
പിന്നെ പ്രപഞ്ചത്തിനീണം
തുടിയ്ക്കുമീ വീണയും
കാണാത്ത കോലങ്ങൾ 
തേടിപ്പുകയ്ക്കും കുടീരവും
എത്ര മാന്തോപ്പുകൾ 
കത്തിയിന്നീപ്പുഴയ്ക്കപ്പുറമേതു
മഹാദ്വീപമൊന്നതിൽ
നൃത്തം തുടങ്ങുന്നുവോ
കാലവൈഭവം
ഇന്നുമഴക്കാലമേഘങ്ങൾ
മാഞ്ഞൊരീ വിണ്ണിൽ
ചിദംബരം സർഗങ്ങൾ തേടുന്നു
ഗോപുരങ്ങൾ തുറന്നാദിയോഗങ്ങളോ
നേരിട്ടുവന്നുനിന്നീടുന്നുമുന്നിലായ്
കൂടങ്ങളെല്ലാമുടച്ചുലത്തീയിലായ്
ധ്യാനത്തിൽ സന്ധ്യ
മഹാപർവതങ്ങളിൽ
സൂര്യൻ മറഞ്ഞവർണങ്ങൾ
കടൽതുടിതേടിനടക്കുമെൻ
ഭൂരാഗമാലിക...
ഒരോവഴിയ്ക്കുമരികിലും
വന്നുനിന്നേറപ്പറയുന്നതേതുകുലം
മഹായാഗങ്ങളിൽ
നിന്നുണർന്നെഴുനേറ്റതെൻ
ഗാനമോ, ഭൂമിയോ
കാവ്യസ്വപ്നങ്ങളോ

No comments:

Post a Comment