Friday, June 18, 2010

ഗ്രാമമുണർന്ന സുപ്രഭാതങ്ങളിൽ
വിശുദ്ധിയുടെ നിർമാല്യദീപങ്ങൾ
സ്വർണ്ണവർണമാർന്ന ഓട്ടുവിളക്കിൽ
തെളിയുമ്പോൾ
അരയാൽത്തറയും കടന്ന്
ആറ്റുവക്കിൽ ഓളങ്ങളിലാലോലമാടി
നെല്പാടങ്ങളിലെ നനുത്തമണ്ണിൻ കുളിരുമായ്
കായൽക്കാറ്റിൽ നീന്തി
കൈതകിപൂക്കളിലുലഞ്ഞ്
ആകാശത്തിലുണർന്ന
ചുറ്റുവിളക്കിൽ നിറഞ്ഞ്

മുളം തണ്ടിലെ സുഷിരങ്ങളിൽ നിന്നും
ഇതു വരെ കേൾക്കാത്ത ഒരു ഗാനവുമായ്
യദുകുലയവനിക നീക്കി നീ വന്നപ്പോൾ
ഒരു സ്വപ്നം പോലെ മനസ്സിൽ
കവിതയുണർന്നു വന്നു... 

No comments:

Post a Comment