Thursday, June 24, 2010

ഹമ്പി
സപ്തസ്വരമണ്ഡപത്തിൽ ഞാനിരുന്നു കൽസ്തൂപങ്ങൾക്കരികിൽ
ശരത്ക്കാലനിറവിൽ സായാഹ്നത്തിൻ
ശാന്തമാം നിയോഗത്തിൽ
അരികിലൊഴുകി സ്വരരാഗമായ്  തുംഗഭദ്ര
അകലെ കണ്ടു പുഷ്ക്കരണി
രംഗദ്വാരമതിലൂടൊരു കാതം
പിന്നോട്ടു നടക്കുമ്പോൾ
കണ്ടു ഞാൻ കൽത്തേരുകൾ
ദക്ഷിണോന്നതിയുടെ
ചിത്രങ്ങൾ വരയ്ക്കുന്ന
സാമ്രാജ്യപ്പെരുമകൾ 
ഭദ്രയിൽ  മുങ്ങിക്കുളിച്ചെത്തുന്ന
കാറ്റിൽവില്വപത്രങ്ങളർച്ചിക്കുന്ന
തുംഗയും മുന്നിൽ സന്ധ്യാവിളക്കിൽ
മുദ്രാങ്കിതമെഴുതും ശിലാരൂപഭംഗിയും
കൃഷ്ണപ്രേമമുറങ്ങും വൃന്ദാവനഭംഗിപോൽ
നൂറ്റാണ്ടുകളുണർത്തും സ്വപ്നങ്ങളും
നനുത്ത നിലാവിന്റെ സംഗീതമുണരുന്ന
ശരത്ക്കാലത്തിൻ നിറമൊഴുകും
സപ്തസ്വരമുണരുമരങ്ങിലെ
ചിത്രമണ്ഡപത്തിലായ്
സ്വരങ്ങൾ തേടി ഞാനുമിരുന്നുനൂറ്റാണ്ടുകളൊഴുകി മുന്നിൽ

ഭദ്രാനദിതന്നോളങ്ങളായ്..
സ്വരങ്ങൾ തേടി

No comments:

Post a Comment