Wednesday, June 30, 2010

പുരാവൃത്തമെഴുതിയാർദ്രഭാവം
നഷടമായ മനസ്സിൽ
നാരായത്തിൻ മുന
വീണുണങ്ങാത്ത മുറിവിൽ
സഞ്ജീവനി മന്ത്രം ചൊല്ലി
മഴയെത്തുമ്പോൾ
മൗനവചനം മറക്കുന്ന
കടലായിരുന്നു ഞാൻ
കൈകളിൽ മുത്തുച്ചിപ്പിയുറക്കും
കടലിനെയുണർത്താൻ
തുടിയിടും ഇടക്കതേടിപ്പോയ
ശ്രുതിയായിരുന്നു ഞാൻ
പുരാവൃത്തങ്ങൾ തകർത്തൊരു
മാളികമുകളിലെ
കത്തുന്ന വിളക്കിലെ ജ്വാലയിൽ നിന്നും
കൈയിലിത്തിരി വെളിച്ചത്തെ
കടമായെടുത്തുവിൺചെപ്പിലായൊളിപ്പിച്ച
താരയായിരുന്നു ഞാൻ..



No comments:

Post a Comment