Sunday, June 20, 2010

മഞ്ഞുപോലെയുയർന്ന ഹോമമണ്ഡപത്തിലെ
പുകപടലങ്ങളിൽ കാലം ഹോമിച്ച
ദിനരാത്രങ്ങളിൽ നിന്നും
പുനർജനിച്ച കവിതയുടെ മഴത്തുള്ളികളിലുലഞ്ഞ്
തീയും പുകയുമടങ്ങിയ സായാഹ്നത്തിൽ
ഒരു നേർത്ത പട്ടുനൂൽത്തുമ്പിൽ നിന്നും
സ്വർണവർണമാർന്ന കസവലുക്കുമായ്
സന്ധ്യ ചക്രവാളത്തിനരികിലെത്തിയപ്പോൾ
മിഴിയിലെ പ്രകാശബിന്ദുക്കളേകിയ
വെളിച്ചവുവായ് താമരക്കുളത്തിനരികിൽ
പഴയലിപിയുടെ താളിയോലകൾ
മനപ്പാഠമാക്കുമ്പോൾ
ശ്രീലകത്ത് ദീപാരാധനാവേളയിൽ
മംഗളാരതിയുഴിഞ്ഞു വന്ന കാറ്റിന്റെ
മർമ്മരം കാതിൽ നിറഞ്ഞു,

No comments:

Post a Comment