Thursday, June 3, 2010

ചുറ്റുവിളക്കുകൾ നിറഞ്ഞുകത്തിയ
പ്രദക്ഷിണവഴിയിൽ നിന്നും
മുന്നോട്ട് നടക്കുമ്പോൾ
കാലം കാല്പദങ്ങളിലൂടെ
തിരക്കിട്ടോടിപ്പോകുന്നതു കണ്ടു
ഒരിയ്ക്കൽ എവിടെയൊ മറന്ന
ഒരു സ്വപ്നം ചുറ്റുവിളക്കിൽ
നിന്നുണർന്നുവന്നു മുന്നിൽ
വഴികാണിയ്ക്കുമ്പോൾ
അകലെ സിന്ധുസാഗരത്തിൽ
പടിഞ്ഞാറൻ കാറ്റിൽ
ആരോ അക്ഷരങ്ങളെ
അമ്മാനമാടുന്നതു കൺടു
ചുറ്റുവിളക്കിലെ സ്വപ്നം
ക്ഷീരസാഗരസമന്വയം തേടി
പുതിയ വഴിയിലൂടെ യാത്രയായി

2 comments:

  1. ഈ കവിതാ ഭരണിക്ക് അടപ്പില്ലേ ?

    ReplyDelete
  2. Each man is a miracle. Each individual is an epic. As ill-luck would have it, we have neither time nor curiosity to see the miracle or go through the epic. And what is man after all? To quote the reply made by Byron:
    "Man! Thou pendulum betwixt a smile and tear."

    ReplyDelete