Tuesday, April 10, 2012


ഹൃദ്സ്പന്ദനങ്ങൾ


ഏതതിരീരാജ്യഭൂവിനിന്നീ 
ചില്ലുകൂടുകൾക്കുള്ളിലും
സ്വർവാതിൽതുറന്നേറുന്നൊരീ
സ്വരമെത്ര    മനോഹരം
ദിതൊട്ടേ 
രഥമേറ്റിയോരാധ്വജ
വേദിയിലിന്നു കാപട്യം
കുരുക്കിന്റെയോരോ നിഴൽപ്പാടിലും
തണൽതൂവിയോരാലും കരിഞ്ഞു,
കരിഞ്ഞ    ഋതുക്കൾ തൻ
തൂവലിൻ തുമ്പിലെ കാവ്യവും
മാഞ്ഞുപോയ്...


കാലമിന്നേറ്റുന്ന  രാജസൈന്യത്തിന്റെ
തേരുകൾ ഭൂമിയിൽ താഴുന്നുവോ 
കർണ്ണനോവിന്റെ കുണ്ഡലം
മങ്ങുന്നുവോ?
കാണുന്നുതിന്നു മുകിൽപ്പൊട്ടുകൾ
കാറ്റിലേറുന്നതോ ചന്ദനപ്പൂവുകൾ
ഏറും ഋണത്തിന്റെയാത്മരോഷങ്ങളിൽ
ചാതുർ യുഗത്തിൻ വിശേഷമുദ്ര
എത്ര മഷിതുള്ളികൾ ചേർത്തു
ചാലിച്ചതിപ്രപഞ്ചത്തിന്റെ
ഛായാദളം
കാണുവാൻ ഭംഗിയുണ്ടെങ്കിലും
കൈയ്ക്കുള്ളിലേറിനിൽക്കില്ലയതിൻ 
സുഗന്ധം...


തേജോമയം പകൽപ്പാളിയിൽ
തട്ടിയോരീയപരാഹ്നത്തിനാദിതാളം
ചില്ലുകൂട്ടിൽലയം മായുന്നുവോ
മുദ്രയെല്ലാമുടഞ്ഞു താഴ്ന്നീടുന്നുവോ
രാജ്യമൊന്നാകെതിരിഞ്ഞീടുമീയുരൽ
പാതകളെത്തുന്ന നീർമരുത്തിൽ
കാലം ശിരസ്സുതാഴ്ത്തുന്നു, 
വിരൽതുമ്പിലേറിയോരക്ഷരചിന്തുകളും,
 എത്ര തുലാഭാരമെത്ര ഭാരങ്ങളീ
കൃഷ്ണതുളസികൾ താങ്ങീടുന്നു...
എത്രനാളീരുദ്രതീർഥത്തിലെൻ 
മനസ്സെത്തിനിന്നു മഴതുള്ളിപോലെ..
എത്രനാൾ സങ്കീർത്തനം പാടി
രുദ്രാക്ഷമെത്രനാളെണ്ണി പ്രദോഷഭൂവിൽ
കത്തിയതെല്ലാം ത്രിനേത്രത്തിൽ വീണുപോയ്
അക്ഷരങ്ങൾ മിഴിക്കുള്ളിൽ
സമുദ്രമായ്...





No comments:

Post a Comment