Friday, April 13, 2012


മൊഴി


ഇടവഴി തിരിഞ്ഞൊരു 
പകലിൻ തീരത്താളിപ്പടരും
സായാഹ്നമേ
മഴതുള്ളികൾ തേടിയൊഴുകും
കടലൊരു സ്വപ്നമാ
സ്വപ്നത്തിന്റെയിതളിൽ
നിന്നും മുത്തു തൂവുന്ന
സങ്കല്പമോ
കടം തീർന്നൊരു ഭാഗധേയങ്ങൾ
കൈയൊപ്പിട്ടുമടങ്ങും നേരം
ദിനമാകാശവാതിൽതുറന്നരികിൽ
മെല്ലെതൂവിനക്ഷത്രതിളക്കങ്ങൾ
പ്രപഞ്ചമുറങ്ങിയങ്ങുണർന്ന
പ്രഭാതത്തിൽ
കവിത വിരിഞ്ഞതും, 
മഴതുള്ളികൾക്കുള്ളിലിലകൾ
തളിർത്തതും പിന്നെയാ
ദർഭാഞ്ചലമടർത്തി പവിത്രപ്പൂ
വിരലിൽ വിരിഞ്ഞതും..
ഇടയ്ക്കക്കുള്ളിൽ
നിന്നുമുണർന്ന  മൊഴിക്കുള്ളിൽ
ഉറക്കം മറന്നൊരു സോപാനമുണർന്നതും
അരികിൽ പ്രദക്ഷിണവഴിയിൽ
കണ്ടൂ ലോകമതിനുമൊരേ
ശിരോലിഹിതം കീറിതുന്നി
മുറിവിൽ പടരുന്ന  മരുന്നിൻ
ഗന്ധം; പഴേയറിവിൽ
നിന്നും നടന്നേറിയതൊരു
ചിതൽക്കുടുക്കിൽ 
കുരുങ്ങിയൊരാദികാവ്യത്തിൽ.
ചില്ലുതരികൾക്കുള്ളിൽ 
നോവു മായുന്നു, ഹൃദയമോ
ചില്ലുകൂടുടച്ചൊരു യാത്രയിൽ
മറന്നിട്ട ചില്ലുപാത്രത്തിൽ
തണുത്തുറയുന്നുവോ യുഗം..



No comments:

Post a Comment