Sunday, October 17, 2010

ഭൂമി

വനവാസത്തിലായ
സത്യത്തെ എഴുതിമായ്ക്കാനാഗ്രഹിച്ചു
കൗരവസൈന്യം
ഭൂമിയുടെ സഹനശേഷി തേടിയലയുന്നു
മഷിതുള്ളികൾ
ഭൂമി ഒരഗ്നിപർവത ശിലയായി
രൂപപ്പെടും വരെ അതവർ തുടരും
യുദ്ധകാണ്ഡമെഴുതി മതിയാവാതെ
കടൽത്തീരത്തെത്തി കാഹളം
മുഴക്കുന്നവർ
ഭൂമി മൗനം മറന്ന വാക്കായുണരുന്ന
ഉൾക്കടലിൽ ആരവമുയർത്തി
സ്വർഗം പ്രതീക്ഷിക്കുന്ന
തത്വചിന്തകരുടെ
തത്വസംഹിതകളിൽ
നിന്നകലെയൊഴുകുന്ന
നക്ഷത്രമിഴിയിലെ
വെളിച്ചമായ് മാറിയ
വാക്കുകളിൽ ഞാനുണരുന്നു.

No comments:

Post a Comment